റിയാദ്: സീ ടെക് ബാനറിൽ ’റംലാ ബീഗം ഇശൽ നൈറ്റ് 2020’ ചൊവ്വാഴ്ച രാത്രി 7.30 മുതൽ ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനകീയവും സംഗീതാത്മകവുമാണ് മാപ്പിളപ്പാട്ടിന്റെ പ്രത്യേകതകൾ എന്ന് വിളിച്ചു പറഞ്ഞു മാപ്പിളപ്പാട്ട് സംഗീതത്തിന് മലയാളത്തിൽ നിലവിലുണ്ടായിരുന്ന ഗാനവൃത്തങ്ങൾക്ക് പുതിയ ഒരു അദ്ധ്യായം രചിക്കാൻ കഴിഞ്ഞ അനുഗ്രഹീത മാപ്പിളപ്പാട്ട് ഗായികയാണ് റംല ബീഗം.
മാപ്പിളപ്പാട്ടുകളെ സിനിമാ സംഗീതമേഖലയിലേക്കെത്തിച്ചവരിൽ പ്രധാനികളായ പഴയകാല മാപ്പിളപ്പാട്ട് രചയിതാക്കളായ ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൗരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി ആലപിക്കുകയും മാപ്പിളപ്പാട്ട് സാഹിത്യത്തിനു സംഭാവനകൾ നൽകിയ കെ.രാഘവൻ, പി.ഭാസ്കരൻ തുടങ്ങിയവരുടെ കൂടെയും പ്രമുഖ മാപ്പിളപ്പാട്ട് രചയിതാക്കളും ഗായകരുമായ മോയീൻകുട്ടി വൈദ്യർ, എ.വി.മുഹമ്മദ്, ഒ.എം. കരുവാരക്കുണ്ട്, എസ്.എ. ജമീൽ, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, കണ്ണുർ സലിം, കണ്ണുർ ഷെരിഫ്, വി.എം. കുട്ടി, വിളയിൽ ഫസീല, അഫ്സൽ, നിലന്പൂർ ഷാജി, പുലിക്കോട്ടിൽ ഹൈദർ, ഐഷാ ബീഗം, വടകര കൃഷണ ദാസ്, താജുദ്ധീൻ വടകര, സിബില സദാനന്ദൻ, ഖദീജ ഭീഗം, കെ.എസ് ചിത്ര, വിജയ് യേശുദാസ്, വി ടി മുരളി, ഒ.അബുടി മാസ്റ്റർ, രഹ്ന, ബദറുദ്ദീൻ പാറന്നൂർ, ജാബിർ കെ കരുവാരകുണ്ട്, കണ്ണൂർ സീനത്ത്, ഷാഫി കൊല്ലം എന്നിവരുടെ കൂടെ വേദി പങ്കിടാൻ അവസരം ലഭിച്ചവരിൽ ഒരാളാണ് റംലാ ബീഗം.
ഇഎംഎസ് നന്പൂതിരിപ്പാട്, സി.എച്ച് മുഹമ്മദ് കോയ എന്നിവരുടെ പ്രസംഗങ്ങൾക്ക് ശേഷം ഓടയിൽ നിന്നുള്ള കഥാപ്രസംഗം നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
നിരവധി ആൽബങ്ങളിൽ പാടുകയും അനേകം കഥാപ്രസംഗങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത റംലാ ബീഗത്തിന് ഒട്ടനവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
റംലാ ബീഗത്തിന് സ്വീകരണം നൽകുന്നതോടൊപ്പം സ്നാക്സ് & മെഹന്തി കോന്പറ്റിഷനും സംഘടിപ്പിക്കുന്നുണ്ട്. റജിസ്റ്റർ ചെയ്യേണ്ട ആളുകൾ 0582501600, 0507827901 എന്നീ നന്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
പത്രസമ്മേളനത്തിൽ സീ ടെക് ഇവന്റ് കോഓർഡിനേറ്റർ അസീസ് കടലുണ്ടി, ആർമെക്സ് എംഡി സലാം പള്ളിക്കൽ ബസാർ, അൽ നാസർ കസ്റ്റംസ് ക്ലിയറൻസ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നജീം അഞ്ചൽ, ഇവന്റ് കണ്ട്രോളർ തസ്നിം റിയാസ്, പ്രോഗ്രാം കോഓർഡിനേറ്റർ റിയാസ് റഹ്മാൻ, വോളണ്ടിയർ കോഓർഡിനേറ്റർ സിക്കന്ദർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ