പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റ്: കേളി
Monday, July 8, 2019 10:53 PM IST
റിയാദ്: അതിസന്പന്നർക്ക് കൂടുതൽ ഇളവുകൾ നൽകി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് കേളി സെക്രട്ടറിയറ്റ്. കേന്ദ്രസർക്കാർ. കേരളത്തെ പൂർണമായും തഴഞ്ഞിരിക്കുകയാണെന്നും ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കേളി സെക്രട്ടറിയറ്റ് പത്രക്കുറിപ്പിലൂടെ മുഴുവൻ ജനവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.

പ്രളയാനന്തര പുനർനിർമാണത്തിന് യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. വായ്പാ പരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ആവശ്യവും അംഗീകരിച്ചില്ല. റോഡ്, റെയിൽ വികസനത്തിന്‍റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ് ഉണ്ടായത്. കേരളത്തിന്‍റെ ഏറെക്കാലത്തെ ആവശ്യമായ എയിംസും, കോച്ച് ഫാക്ടറിയും പരിഗണിച്ചില്ല. കേരളത്തിന്‍റെ വികസനത്തിന് ഉതകുന്ന ഒരു പദ്ധതി പ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ദുരിതമനുഭവിയ്ക്കുന്ന കർഷകർക്കും തൊഴിലാളികൾക്കും യാതൊരു പരിഗണനയും നൽകാതെ കോർപ്പറേറ്റുകൾക്ക് വലിയ ഇളവുകളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പണം കണ്ടെത്താനാണ് കേന്ദ്രസർക്കാർ ശ്രമിയ്ക്കുന്നത്. സാധാരണക്കാർക്കുമേൽ നികുതി അടിച്ചേൽപ്പിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയ്ക്കുള്ള വിഹിതവും വനിതാ ക്ഷേമത്തിനുള്ള വിഹിതവും വലിയതോതിൽ വെട്ടിക്കുറച്ചു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധിക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. സാമൂഹ്യക്ഷേമത്തെ പൂർണ്ണമായും വാണിജ്യവൽക്കരിക്കുകയാണ്.