സാമുഹ്യ പ്രവർത്തകരുടെ സഹായത്താൽ റെജിമോളും സരിതയും നാട്ടിലെത്തി
Monday, March 25, 2019 11:13 PM IST
അബാസിയ : കുവൈത്തിൽ ദുരിതജീവിതം അനുഭവിച്ച ചിറയിൻകീഴ് സ്വദേശി റെജിമോൾ, വർക്കല സ്വദേശി സരിത എന്നീ മലയാളി യുവതികൾ നാട്ടിലെത്തി. ദുരിതാവസ്ഥ സംബന്ധിച്ച ഇവരുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് കെകഐംഎ മാഗ്നറ്റ് ടീം അംഗം ബഷീർ ഉദിനൂർ, ജി.കെ.പി.എ കോർ അഡ്മിൻ മുബാറക് കാന്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വോളന്‍റിയർ നസീർ പാലക്കാട് എന്നിവർ സുർറയിലെ സ്പോണ്‍സറുടെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണ് രണ്ടുമലയാളി ഗാർഹികത്തൊഴിലാളികൾക്ക് നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങിയത്.

അതേസമയം, മലയാളി യുവതികളെ കൊണ്ടുവന്ന കുമാർ എന്നയാളെ പറ്റി വിഡിയോയിലൂടെ പറഞ്ഞത് വസ്തുതാപരമായിരുന്നില്ല. സാന്പത്തിക ബുദ്ധിമുട്ട് മനസിലാക്കി പണമൊന്നും വാങ്ങാതെ ഒരു ജോലിക്ക് സഹായിക്കുക മാത്രമാണ് കുമാർ ചെയ്തത്.

കുവൈത്തിലെ വീട്ടിൽ ഇവർക്ക് ദുരിതമുണ്ടായിരുന്നത് കുമാറിന് അറിയുമായിരുന്നില്ല. തുടർന്ന് വീട് സന്ദർശിക്കാനുള്ള കുമാറിന്‍റെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിനിടയിലുണ്ടായ തെറ്റിദ്ധാരണമൂലം സ്ത്രീകൾ കുമാറിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിനെതിരെയും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപക ആക്ഷേപമുണ്ടായി. ഒമാൻ എയർവേസിലാണ് മസ്കത്ത് വഴി സ്ത്രീകൾ നാട്ടിലേക്ക് തിരിച്ചത്. വിമാനത്താവളത്തിൽ ഇവരെ യാത്രയാക്കാൻ ബഷീർ ഉദിനൂർ, നസീർ പാലക്കാട് എന്നിവരോടൊപ്പം കുമാറും എത്തിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ