ആശയ സംവാദങ്ങളെ ഭയപ്പെടുത്തി നേരിടാനാകില്ല കലാലയം സാംസ്കാരിക വേദി
Friday, November 16, 2018 11:23 PM IST
ജിദ്ദ: നിലപാടുകൾ തുറന്ന് പറയുന്നവരെയും ആശയ സംവാദത്തിന്‍റെ വാതിൽ തുറക്കുന്നവരെയും ഭയപ്പെടുത്തി നിശ്ബ്ദരാക്കാനുള്ള സംഘപരിവാർ വിഭാഗങ്ങളുടെ ശ്രമം അപലപനീയവും ജനാധിപത്യ വിശ്വാസത്തെ വെല്ലുവിളിക്കുന്നതുമാണെന്ന് കലാലയം സാംസ്കാരിക വേദി പത്രക്കുറിപ്പിൽ പറഞ്ഞു.

ഇടതു ചിന്തകനും സംസ്കൃത സർവകലാശാലയിൽ മലയാളം അധ്യാപകനുമായ സുനിൽ പി ഇളയിടത്തിന്‍റെ ഓഫീസിനെ നേരെ ഇത്തരം ശക്തികൾ നടത്തിയ ആക്രമണം ആധുനിക സമൂഹത്തിന് യോജിച്ചതല്ല. പേരുപലക ഇളക്കിയിടുകയും വാതിലിൽ കാവി പൂശുകയും ചെയ്ത് എന്ത് സംവേദനമാണ് ഈ വർഗം സാധ്യമാക്കുന്നതെന്നും കലാലയം ആശങ്ക പ്രകടിപ്പിച്ചു.

ആശയപരമായി വിയോജിപ്പുകൾ നിലനിൽക്കുന്പോഴും എതിർശബ്ദങ്ങൾക്ക് ഇടം നൽകാനുള്ള വിശാല മനസ് ആർജിക്കാത്തിടത്തോളം അവർ ആരായാലും സാമൂഹ്യവിരുദ്ധരാണ്. ചെറുതും വലുതും ഒറ്റപ്പെട്ടതും ആസൂത്രിതമായും നടക്കുന്ന ഇത്തരം ആക്രമണങ്ങളെയും ഭീഷണികളെയും ഉണർന്നിരിക്കുന്ന സമൂഹത്തിന് അവഗണിക്കാൻ കഴിയില്ല. ഒറ്റക്കെട്ടായ പ്രതിരോധങ്ങളും ഉയർന്ന മൂല്യ സംരക്ഷങ്ങളക്കായുള്ള പൊതുബോധവും താഴേ തട്ടിൽ നിന്ന് സൃഷ്ടിക്കപ്പെടണം. സാധരണക്കാരെ ബാധിച്ച നിസംഗത അകറ്റി സാംസ്കാരിക പ്രബുദ്ധത വീണ്ടെടുക്കുകയാണ് പരിഹാരമെന്നും കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. തല്ഹത് കൊളത്തറ, സൽമാൻ വെങ്ങളം, അബ്ദു റഹ്മാൻ കുറ്റിപ്പുറം, ബഷീർ തൃപ്രയാർ, അബ്ദു റഷീദ് വേങ്ങര തുടങ്ങിയവർ സംസാരിച്ചു.


റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ