x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വനിതാ സംവരണം: കേന്ദ്രത്തിന്‍റെ പ്രതികരണം തേടി ‌സുപ്രീംകോടതി


Published: November 11, 2025 02:18 AM IST | Updated: November 11, 2025 02:18 AM IST

ന്യൂഡൽഹി: പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം അനുവദിക്കുന്നതിനായി പാർലമെന്‍റ് പാസാക്കിയ നിയമം ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന്‍റെ പ്രതികരണം തേടി സുപ്രീംകോടതി.

കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂർ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയിൽ ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്‍റെ നിലപാട് തേടിയത്. മണ്ഡല പുനർനിർണയത്തിനു കാത്തുനിൽക്കാതെ നിയമം നടപ്പാക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുമുന്പ് നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് അന്ന് പരിഗണിച്ചിരുന്നില്ല.

Tags : Women's reservation Supreme Court

Recent News

Corehub Up