കടപുഴകിവീണ മരംനീക്കി മനംകവർന്ന് പി.ഒ. ജോസഫ്
Monday, October 14, 2024 7:48 AM IST
നെല്ലിയാന്പതി: ഊത്തുക്കുഴി റോഡിൽ കൂറ്റൻ പാറകമരം കടപുഴകിവീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടപ്പോൾ നെല്ലിയാന്പതിയിലെ പൊതുപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി. ഒ. ജോസഫെത്തി മരംമുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതു വിനോദസഞ്ചാരികളുടെ പ്രശംസക്കിടയാക്കി. ഇന്നലെ രാവിലെ പത്തിനുണ്ടായ കാറ്റിലും മഴയിലുമാണ് മരം കടപുഴകിവീണത്.

വളരെയേറെ വിനോദസഞ്ചാരികൾ നെല്ലിയാന്പതിയിൽ കുടുങ്ങേണ്ട അവസ്ഥ വരെയുണ്ടാകുമായിരുന്നു. ജോസഫിന്‍റെ സമയോചിത ഇടപെടലും ഒറ്റയാൻരക്ഷാപ്രവർത്തനവുമെല്ലാം ഇവർക്കു തുണയാവുകയായിരുന്നു. കാലങ്ങളായി ജോസഫ് തുടർന്നുവരുന്ന ഇത്തരം പ്രവൃത്തികൾ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതാണെങ്കിലും ഇത്തവണ നേരിട്ടനുഭവിച്ചറിഞ്ഞാണ് ഓരോ വിനോദസഞ്ചാരികളും നെല്ലിയാന്പതി വിട്ടത്. മാസങ്ങൾക്കുമുമ്പ് കനത്ത മഴയിൽ ഉരുൾപൊട്ടി തകർന്ന നെല്ലിയാമ്പതി ചുരംറോഡിലെ പുനർനിർമാണ പ്രവൃത്തികളിൽ പി.ഒ. ജോസഫിന്‍റെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.


ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ പുനർനിർമാണത്തിനായി മാസങ്ങളോളം ഇദ്ദേഹം പണിയിൽ ഏർപ്പെടുകയും. തുടർന്നു ജോസഫിനെ നെല്ലിയാമ്പതി ഇടവകജനം പുരസ്കാരംനൽകി ആദരിച്ചിരുന്നതു മാധ്യമവാർത്തകളിൽ ഇടംപിടിച്ചിരുന്നു.