ദിവസം 80 ടെസ്റ്റുകൾമാത്രം; ഒറ്റപ്പാലത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പ്രതിസന്ധിയിൽ
Saturday, September 14, 2024 1:43 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം ജോയിന്‍റ് ആർടിഒ ഓഫീസിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകൾ കുമിഞ്ഞുകൂടി. മൂവായിരത്തിലേറെ അപേക്ഷകളാണ് ഓഫീസിൽ കെട്ടിക്കിടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകൾ സൂക്ഷ്മമായി മാറാനും ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടു ഗതാഗതവകുപ്പ് പുറപ്പെടുവിച്ച സർക്കുലറിനു പിന്നാലെ തുടങ്ങിയ പ്രതിസന്ധിയാണിത്.

ഓരോ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഉൾപ്പെട്ട സംഘം ദിവസവും പരമാവധി 40 ടെസ്റ്റുകളാണു നടത്തുന്നത്. നിലവിൽ ഒറ്റപ്പാലത്ത് ഉദ്യോഗസ്ഥരെ 2 ബാച്ചുകളാക്കി തിരിച്ചു പ്രതിദിനം 80 ടെസ്റ്റുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാകാത്ത സാഹചര്യമാണ്. സർക്കുലർ പുറത്തിറങ്ങും മുമ്പ് പ്രതിദിനം 120 ടെസ്റ്റുകളാണ് ഒറ്റപ്പാലത്തു നടന്നിരുന്നത്. ഇക്കാലത്ത് ഒരുപരിധിവരെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ എട്ട് മാസത്തോളമായി ടെസ്റ്റിന് അവസരം കാത്തു കഴിയുന്നവർ ഉൾപ്പെടെ കൂട്ടത്തിലുണ്ട്.

ജോലിക്കായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകേണ്ടവർ പോലും ടെസ്റ്റ് പൂർത്തിയാക്കാനും ലൈസൻസ് ലഭിക്കാനുമുള്ള കാത്തിരിപ്പിലാണ്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പാലപ്പുറം ചിനക്കത്തൂർക്കാവ് മൈതാനിയിലാണു ടെസ്റ്റുകൾ നടക്കുന്നത്. എൻഫോഴ്സ്മെന്‍റ് സ്ക്വാഡിൽ നിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി താത്കാലികമായി നിയോഗിച്ചിട്ടും പ്രതിസന്ധി മറികടക്കാനാകുന്നില്ല. വാഹനങ്ങളുടെ ഫിറ്റ്നസ് ‌‌ടെസ്റ്റ് ഉള്ള ദിവസങ്ങളിൽ ഒരു എംവിഐയെയും എഎംവിഐയെയും നിയോഗിക്കുന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് 80ൽ നിന്നു 40 ആയി കുറയുന്ന സാഹചര്യം ഒഴിവാക്കാനാണു ബദൽസംവിധാനം.


ഊഴംകാത്തു കഴിയുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് പാലക്കാട്ടെ സ്ക്വാഡിൽനിന്നുള്ള ഉദ്യോഗസ്ഥരെക്കൂടി ഡ്യൂട്ടിക്കു പ്രയോജനപ്പെടുത്തുന്നത്. അതേസമയം, ടെസ്റ്റ് നടത്തുന്ന ഡ്രൈവിംഗ് സ്കൂളധികൃതരും ടെസ്റ്റിനു കാത്തിരിക്കുന്നവരും തമ്മിൽ കശപിശകൾ ഉണ്ടാകുന്നതും പതിവായിത്തീർന്നിരിക്കുകയാണ്. ടെസ്റ്റുകൾക്ക് അവസരം ലഭിക്കാത്തതാണ് പ്രശ്നത്തിനു കാരണം.