പാലക്കയം കുണ്ടംപെട്ടിയിൽ പുലി വളർത്തുനായയെ കൊന്നു
Monday, February 26, 2024 1:20 AM IST
കല്ലടിക്കോട്: മലയോര കുടിയേറ്റ മേഖലയായ പാലക്കയം കുണ്ടംപെട്ടിയിൽ പുലി വളർത്തുനായയെ പിടിച്ചു. പ്രദേശവാസികളാകെ ഭീതിയില്‌.

ഇന്നലെ വൈകുന്നേരം നാലിനു നെടുമ്പുറത്ത് സണ്ണിയുടെ കൃഷിഭൂമിയിൽ മക്കൾ കൃഷി നനയ്ക്കുന്നതിനായി എത്തിയപ്പോൾ വളർത്തുമൃഗത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടു. കൃഷിയിടത്തിനു സമീപത്തെ പാറമടയിൽ നിന്നും പുലിയുടേതുപോലുള്ള മുരൾച്ച കേൾക്കുകയും ചെയ്തതായി കുട്ടികൾ പറഞ്ഞു.

വിവരം പ്രദേശവാസികളെ അറിയിച്ചു. തുടർന്ന് വാർഡ് മെംബർ തനൂജ രാധാകൃഷ്ണനും പി.വി. സോണി, കെ.സി. ഷിബു എന്നിവരും പാലക്കയം ഡെപ്യൂട്ടി ഫോറസ്റ്ററെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥരും സ്ഥലമുടമ സണ്ണിയും നാട്ടുകാരും ചേർന്ന് സ്ഥലം സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു.

പാലക്കയം കുണ്ടംപൊട്ടി ഇഞ്ചിക്കുന്ന് ജനവാസമേഖലയിൽ നിരന്തരമായി വന്യമൃഗശല്യം നേരിടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.


പാലക്കയം, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നതും പതിവാണ്.
നായയുടെ അവശിഷ്ടങ്ങൾ പകുതി ഭക്ഷിച്ച നിലയിലായിരുന്നു. അടുത്ത ദിവസം മാംസാവശിഷ്ടങ്ങൾ സമീപത്തെ പാറപ്പുറത്താണ് കണ്ടത്. ഇന്നലെയും ഈ പ്രദേശത്തു പുലി എത്തിയിരുന്നതായി പരിശോധനയിൽ മനസിലായി. ഇന്നും പുലി എത്തുമെന്ന ഭീതിയിലാണ് പ്രദേശത്തുകാർ.

പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ ഭയത്തോടെയാണു തോട്ടത്തിൽ കയറുന്നത്. പലരും നേരംവെളുത്തതിനുശേഷമാണ് ടാപ്പിംഗിന് ഇപ്പോൾ ഇറങ്ങാറുള്ളത്. കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കൂടു സ്ഥാപിച്ചു പിടികൂടണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.