നഗരത്തിലെ ഉപയോഗശൂന്യമായ ടോൾ ബൂത്തുകൾ പൊളിച്ചു തുടങ്ങി
Sunday, February 25, 2024 6:29 AM IST
പാലക്കാട്: നഗരത്തിൽ ബിഒസി റോഡിലും, വിക്ടോറിയ കോളജിനടുത്തും സ്ഥിതി ചെയ്യുന്ന ഉപയോഗശൂന്യമായ ടോൾ ബൂത്തുകൾ പൊളിച്ചു നീക്കാൻ ഉത്തരവായി.

അഞ്ചുവർഷത്തിന് മേലെയായി പ്രവർത്തനരഹിതമായതും പട്ടണത്തിൽ ഗതാഗത കുരുക്കിന് കാരണമായതും റോഡിന് തടസമായി നിന്നിരുന്നതുമായ ടോൾ ബൂത്തുകളാണ് പൊളിച്ചു തുടങ്ങിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ് ഉത്തരവ് നൽകിയത്.

രാത്രിയിൽ ബൂത്തിനു മുകളിലെ ഇരുന്പ് ഷെഡ് നീക്കം ചെയ്താണ് പ്രവർത്തികൾ ആരംഭിച്ചത്. മൂന്നു ദിവസത്തിനുള്ളിൽ കെട്ടിടവും നീക്കം ചെയ്യും. എം.എ പ്ലൈ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും പൊതുസേവകനുമായ നിഖിൽ കൊടിയത്തൂരിന്‍റെ നിരന്തരമായ ഇടപെടലുകളും പ്രശ്നപരിഹാരത്തിന് ആക്കംകൂട്ടി.


ഒരു വർഷമായി നൽകിക്കൊണ്ടിരിക്കുന്ന വിവിധ പരാതികൾക്ക് വൈകിയാണെങ്കിലും ശാശ്വത പരിഹാരം ഉണ്ടായതിൽ സന്തോഷമുണ്ടെന്നും പരിശ്രമങ്ങൾ വിജയം കണ്ടെന്നും നിഖിൽ കൊടിയത്തൂർ പറഞ്ഞു. മാർക്കറ്റ് റോഡിൽ അപകടകരമായി നിന്നിരുന്ന മാൻഹോളും, ടൗണ്‍ റെയിൽവേ സ്റ്റേഷനിൽ കോന്പൗണ്ടിൽ അഴുക്കുചാൽ നിർമിക്കുന്നതിനു നിയമനടപടികളുമായി മുന്നിട്ടിറങ്ങിയതും പരിഹാരം ഉണ്ടാക്കിയതും നിഖിൽ കൊടിയത്തൂരിന്‍റെ ഇടപെടൽ ആയിരുന്നു.
ടോൾബൂത്തുകൾ പൊളിച്ചു മാറ്റുന്നതിലൂടെ നഗരത്തിലെ രണ്ട് പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിന് കൂടുതൽ സൗകര്യങ്ങൾ വന്നുചേരും.