സ്കൂൾ ജൈവവൈവിധ്യ കോൺഗ്രസിൽ വിസ്മയം തീർക്കാൻ ഷിഫാനയും ആര്യയും
Friday, December 8, 2023 1:35 AM IST
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ഗാന്ധിസ്മാരക യുപി സ്കൂളിലെ ഷിഫാനയും ആര്യയും സംസ്ഥാന സ്കൂൾ ജൈവ വൈവിധ്യ കോൺഗ്രസിൽ പുതിയ കണ്ടെത്തലുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പുകളിലാണ്. അധിനിവേശ സസ്യ വൈവിധ്യവും ആവാസ വ്യവസ്ഥയ്ക്ക് ഇത്തരം സസ്യങ്ങൾ ഉണ്ടാക്കുന്ന ദോഷങ്ങളും എന്ന വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്തി ശാസ്ത്രലോകത്തിന് മുതൽകൂട്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഈ വിഷയത്തിലുള്ള പ്രോജക്ട് അവതരിപ്പിച്ചാണ് ഈ മിടുക്കികുട്ടികൾ പാലക്കാട് നടന്ന റവന്യു ജില്ലാ സ്കൂൾ ജൈവ വൈവിധ്യ കോൺഗ്രസിൽ ഒന്നാം സ്ഥാനത്തെത്തിയത്. തുടർ പ്രവർത്തനം എന്ന നിലയിൽ കൂടുതൽ അധിനിവേശ സസ്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ഒഴിവു സമയങ്ങളിൽ സ്കൂളിനടുത്തുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വിദേശ സസ്യങ്ങളെ കണ്ടെത്തുകയും അവ കൃഷിക്കും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ദോഷങ്ങളും ഇത് പടരുന്നത് തടയാനാവശ്യമായ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുകയുമാണ് ഇവർ.

വേനപച്ച, ധൃതരാഷ്ട്ര പച്ച, ആന തൊട്ടാവാടി, പൂച്ചവാലൻ പുല്ല്, കുളവാഴ, കോതപുല്ല്, അരിപ്പൂച്ചെടി, കമ്യൂണിസ്റ്റ് പച്ച, ചിരവനാക്ക്, പൊന്നാങ്കണ്ണി, തൊട്ടാവാടി, നക്ഷത്രമുല്ല, തീപ്പൊരി മുല്ല, വയൽ ചീര, അപ്പ, മുടിയൻ പച്ച തുടങ്ങി 17 തരം അധിനിവേശ സസ്യങ്ങളെയാണ് പ്രദേശത്തു നിന്നും ഇതിനകം കണ്ടെത്തിയത്. ഇതിൽ ആന തൊട്ടാവാടി, ധൃതരാഷ്ട്ര പച്ച, കുളവാഴ, വേനപച്ച, പൂച്ചവാലൻ പുല്ല് എന്നീ സസ്യങ്ങൾ പരിസ്ഥിതിക്കും കൃഷിക്കും കടുത്ത ഭീഷണി ഉയർത്തുന്നുണ്ടെന്ന് കുട്ടികൾ പറയുന്നു. വടക്കേതറ ദാമോദരൻ, ചേറുംകോട് സുന്ദരൻ, കിഴക്കേതറ തമ്പി എന്നിവരുമായി കുട്ടികൾ അഭിമുഖം നടത്തിയാണ് കൂടുതൽ മനസിലാക്കുന്നത്. അധ്യാപകനായ കെ. ബിമലിന്‍റെ നേതൃത്വത്തിലാണ് കുട്ടികളുടെ പഠനം തുടരുന്നത്. ഹെഡ്മിസ്ട്രസ് പി.യു. ബിന്ദുവും മറ്റു അധ്യാപകരും കൂട്ടുകാരും സർവ പിന്തുണയുമായി കുട്ടികൾക്കൊപ്പമുണ്ട്.


സംസ്ഥാന ഔഷധ സസ്യ ബോർഡിലെ ടെക്നിക്കൽ അസിസ്റ്റൻറ് ഡാന്‍റസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്‍റ് പ്രഫ.ഡോ.ആർ. സൗമ്യ എന്നിവരാണ് അധിനിവേശ സസ്യങ്ങളെ തിരിച്ചറിയാൻ കുട്ടികളെ സഹായിക്കുന്നത്.

ഇത്തരത്തിലുള്ള അധിനിവേശ സസ്യങ്ങൾ പ്രദേശത്ത് വേറെയും ഉണ്ടോ എന്ന് കണ്ടെത്തി അവയെ കൂടി ഉൾപ്പെടുത്തി സംസ്ഥാനതല മത്സരത്തിൽ കൂടുതൽ മികവുണർത്താനുള്ള തയാറെടുപ്പിലാണ് ഏഴാം ക്ലാസുകാരിയായ ഷിഫാനയും ആറാം ക്ലാസുകാരിയായ ആര്യയും.