നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം ഉടൻ: മുഖ്യമന്ത്രി
Saturday, December 2, 2023 2:07 AM IST
ഷൊർണൂർ: നെൽകർഷകരുടെ പ്രശ്നങ്ങൾ സ്ഥായിയായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്‍റെ ഷൊർണൂർ മണ്ഡലത്തിലെ യോഗം ചെർപ്പുളശേരി ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നെല്ലറയുടെ നാടായ പാലക്കാട്ടെ നെൽകർഷകർ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിലുണ്ട്. സർക്കാർ തലത്തിൽ ബാങ്കുകളുമായി ചർച്ചകൾ നടത്തി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. നെൽകർഷകർക്ക് ഒരുതരത്തിലുമുള്ള പ്രയാസമുണ്ടാകാത്ത പരിഹാരത്തിനാണ് ഇടപെടലുണ്ടായത്. സ്ഥായിയായ പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാനുസൃതമായ പുരോഗതി നാടിനുണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനാണ് സർക്കാർ ശ്രമിക്കുന്നതും. സർക്കാരിന്‍റെ പ്രവർത്തന പരിപാടി പ്രകടനപത്രികയായി പുറത്തിറക്കി അത് ഓരോന്നായി പൂർത്തീകരിച്ച് പോകുകയാണ് ചെയ്യുന്നത്.

ഇതോടെ മുന്പ് സംസ്ഥാനത്തുണ്ടായിരുന്ന നിരാശ ഇല്ലാതായി. നാട് തകർന്നു പോകുന്ന തരം പ്രതിസന്ധികൾ പലതും നാം അഭിമുഖീകരിച്ചു. നമ്മെ സ്നേഹിക്കുന്നവരെല്ലാം വേദനിച്ചു. എന്നാൽ ഏറെ വേദനിപ്പിച്ചത് സഹായിക്കാൻ ബാധ്യസ്ഥരായവർ സഹായിക്കാതിരുന്നപ്പോഴാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ കാണിച്ച ഒരുമയും ഐക്യവും കൊണ്ടാണ് നാം പ്രതിസന്ധികളെ നേരിട്ടതെന്നും അസാധ്യമായതൊന്നുമില്ലെന്ന സന്ദേശമാണ് കേരളം ഉയർത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി പദ്ധതി വരുന്നതോടെ സംസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറും. പദ്ധതിയുടെ ഗുണം ഏറെ ലഭിക്കുന്നത് പാലക്കാട്, എറണാകുളം ജില്ലകളിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു. മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മട്ടന്നൂർ ശങ്കരൻകുട്ടി, രാമചന്ദ്ര പുലവർ, അന്താരാഷ്ട്ര പുരസ്കാര ജേതാവായ ജ്യോതിശാസ്ത്രജ്ഞൻ ഡോ. അശ്വിൻ ശേഖർ സന്നിഹിതരായി.