വാരിക്കുഴി പോലെ അഴുക്കുചാൽ നിർമാണം, പുറത്തിറങ്ങാനാവാതെ പ്രദേശവാസികൾ
Friday, December 1, 2023 1:36 AM IST
ഒറ്റപ്പാലം : വീടുകൾക്ക് മുമ്പിൽ വാരിക്കുഴി പോലെ ചാൽ നിർമാണം നടത്തിയതിനെ തുടർന്ന് പുറത്തിറങ്ങാനാവാതെ വീട്ടുകാർ.

തോട്ടക്കര കളരി തൊടി മേഖലയിലാണ് താമസക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധം ആഴത്തിൽ ചാൽ നിർമാണം നടത്തിയിരിക്കുന്നത്.

ബദൽ സംവിധാനങ്ങളൊന്നും ഒരുക്കാതെ റോഡ് നിർമാണത്തിന് ചാലു കീറിയതുമൂലം വലിയ ബുദ്ധിമുട്ടിലാണ് പ്രദേശവാസികൾ.

നഗരസഭ പരിധിയിൽ മുപ്പതാം വാർഡിൽ തോട്ടക്കര കളരി തൊടി പ്രദേശത്ത് രോഗികളുള്ള വീടുകൾക്ക് മുന്നിൽ പോലും പകരം ഒരു വഴി ഒരുക്കാതെയാണ് അധികൃതർ ചാലു കീറിയിരിക്കുന്നത്.


ഇതിന് തൊട്ട് തന്നെ മാസങ്ങൾക്ക് മുമ്പ് പൊളിച്ചിട്ട ഭാഗങ്ങളിൽ ഇതുവരെ പ്രവർത്തികൾ ഒന്നും തന്നെ തീർന്നിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ ഭാഗത്ത് വീടുകൾക്ക് നേരെ മുൻഭാഗത്തായി വീണ്ടും ചാലുകൾ നിർമിച്ചിട്ടുള്ളത്.

അടിയന്തര പ്രാധാന്യത്തോട് കൂടി ചാലുകളിൽ നവീകരണം നടത്തി ഇവ മൂടുന്നതിനു വേണ്ടിയുള്ള നടപടികൾ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.