ഫുട്ബോൾ പ്രണയവുമായി ജിതിൻ സ്പെയിനിലേക്ക്
Monday, October 2, 2023 12:43 AM IST
ഒറ്റപ്പാലം: ഫുട്ബോൾ പ്രണയം നെഞ്ചിലേറ്റി ജിതിൻ സ്പെയിനിലേക്ക്. എഡിഅൽക്കർ കോൺ ഫുട്ബോൾ ക്ലബ്ബിൽ ചേരാൻ വേണ്ടിയാണ് പൂക്കോട്ട്കാവ് കാട്ടുകുളം പരിയാനമ്പറ്റ സ്വദേശി ജിതിൻ യാത്ര തിരിച്ചത്.

ചെന്നൈയിൽ നിന്നും മുബൈയിലേക്കും അവിടെ നിന്നു പാരിസ് വഴി സ്പെയിനിലേക്കുമാണ് യാത്ര.

കൊച്ചിയിലെ ഫുട്ബോൾ പ്ലസ് സോക്കർ അക്കാദമി നടത്തിയ സെലക്‌ഷൻ ക്യാന്പിലൂടെയാണ് ആനാരിത്തൊടി വീട്ടിൽ ജിതിൻ (19) ഒരു മാസത്തെ പരിശീലനത്തിനായി സ്പെയിനിലെ ഇഎസ് മിസൽറ്റ ഫുട്ബോൾ ക്ലബ്ബിലേക്കു പോവുന്നത്.

മികച്ച പ്രകടനം കണ്ട് എഡി അൽക്കർകോൺ ക്ലബ് ഒരു വർഷത്തേക്കു ജിതിനെ ടീമിന്‍റെ ഭാഗമാക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് യുവേഫ ചാംപ്യൻസ് ലീഗിന്‍റെ സി- ലൈസൻസ് എടുക്കാനും ജിതിന് ആലോചനയുണ്ട്.

ടിക്കറ്റിനും ഇൻഷുറൻസിനുമായി പണം കണ്ടെത്താൻ ജിതിൻ ബുദ്ധിമുട്ടിലാണെന്നറിഞ്ഞ ചെർപ്പുളശ്ശേരിയിലെ ഇസ ഗ്രൂപ്പ് ടിക്കറ്റിനുള്ള പണം നൽകിയതോടെയാണു ജിതിന് യാത്രക്ക് വഴിതെളിഞ്ഞത്.

ഇൻഷുറൻസിനും മറ്റുമായി ഇനിയും പണം ആവശ്യമുണ്ട്. റബർ ടാപ്പിംഗ് തൊഴിലാളിയായ കുഞ്ഞിക്കണ്ണന്‍റെയും രാധികയുടെയും മകനാണ്.