ശ്രീബാലാജി ബസും ഡ്രൈവർ കേശവനും മിന്നും താരങ്ങൾ
Wednesday, September 20, 2023 12:55 AM IST
ചിറ്റൂർ: ബാഗുമായി സ്കൂൾ വിദ്യാർഥികളെ കണ്ടാൽ മുഖം തിരിക്കുന്ന ബസ് ജീവനക്കാരിൽനിന്നും വ്യത്യസ്തനാവുകയാണ് ശ്രീ ബാലാജി ബസ് ഡ്രൈവർ കേശവൻ.

വിദ്യാർഥികളുടെ സ്കൂൾബാഗ് ഡ്രൈവർസീറ്റ് ഡോറിലൂടെ വാങ്ങി എൻജിനു മുകളിൽ വയ്ക്കുകയും ഇറങ്ങിപ്പോകുന്ന വിദ്യാർഥികൾക്ക് സന്തോഷത്തോടെ ഹായ് പറയുകയും ചെയ്യുന്ന കേശവനാണ് ശ്രദ്ധേയനാകുന്നത്.

വിദ്യാർഥികളുടെ ബസ് യാത്ര കഠിനമാണെന്നും തനിക്കും വിദ്യാർഥികളായ രണ്ടുമക്കളുണ്ടെന്നും കേശവൻ പറയുന്നു.

ബസിൽ കയറുന്ന ഓരോ കുട്ടിയും തന്‍റെ മക്കളെപ്പോലെയാണെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഡ്രൈവർ കേശവനും ശ്രീ ബാലാജി ബസും ചിറ്റൂർ മേഖലയിൽ മിന്നും താരങ്ങളായി മാറിയിരിക്കുകയാണ്.

അനുമോദനങ്ങളുമായി മൊബൈൽ സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നതിനാൽ ബസ് ഓടിക്കുന്ന സമയത്ത് മൊബൈൽ സ്വിച്ച് ഓഫിലായിരിക്കും.

ബസിൽ കയറിയിറങ്ങുന്ന മറ്റു യാത്രക്കാരും കേശവനെ അനുമോദനംകൊണ്ടു മൂടുകയാണ്. പല സംഘടനകളുടെയും സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങുന്ന തിരക്കിലാണ് ഇദ്ദേഹമിപ്പോൾ.