പാലക്കാട്: കേരളത്തെ ലഹരി, ക്വട്ടേഷൻ, ഗുണ്ടാ മാഫിയകളുടെ താവളമാക്കി മാറ്റിയിരിക്കുകയാണെന്ന് കേരള കോണ്ഗ്രസ് -ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
രണ്ടാം പിണറായി സർക്കാർ തെരഞ്ഞെടുപ്പ് സമയത്ത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ പിന്തുണ തേടിയിരുന്നതായി സംശയിക്കുന്നതായി യോഗം ആരോപിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഒരു കലാപഭൂമിയാക്കി മാറ്റിയിരിക്കുന്നതായി യോഗം കുറ്റപ്പെടുത്തി.
ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൻ. കെ. പുരുഷോത്തമൻ, ട്രഷറർ വി.എം. തോമസ്, ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, ഗ്രേസി ജോസഫ്, അഡ്വ. പി.കെ. ശ്രീധരൻ, ശശി പിരായിരി, ശ്രീജിത്ത് കല്ല്യാണകണ്ടം, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എസ്. ജയകൃഷ്ണൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോണ്വേളൂരാൻ,
നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി. എ. കേശവൻ, വി. ജെ. സാബു വെള്ളാരംകാലായിൽ, ജയിംസ്തോമസ്, പി.സി. പ്രദീപ്, ബിജു മാത്യു പെരുംന്പിള്ളിൽ, കെ.ദേവൻ, എം. തങ്കവേലു, കെ.പി. തങ്കച്ചൻ, ടി.പി. ജോർജ് തടിക്കുളങ്ങര, പി.എം. ജോസ് പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.