നാളികേര സംഭരണം തുടരാൻ പണമില്ല! സർക്കാർ പ്രഖ്യാനം നടപ്പാകുമോ? ആശങ്കയിൽ കേരകർഷകർ
Thursday, March 30, 2023 1:10 AM IST
വടക്കഞ്ചേരി: ഏപ്രിൽ ഒന്നു മുതൽ നാളികേരത്തിന്‍റെ തറവില കിലോക്ക് 34 രൂപയായി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പിലാകുമോ എന്നതിൽ കേരകർഷകർക്ക് ആശങ്ക. നിലവിൽ 32 രൂപയാണ് തറവില. ഈ വിലക്ക് തന്നെ കേരഫെഡ് വഴി വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതികൾ വഴി നടത്തുന്ന നാളികേര സംഭരണം നിർത്തിവച്ചിരിക്കുകയാണ്.
കർഷക സമിതികൾക്ക് കഴിഞ്ഞ ഒക്ടോബർ ഒന്നു മുതൽ നാളികേര സംഭരണവുമായി ബന്ധപ്പെട്ട കൈകാര്യ ചെലവ് ലഭിക്കാത്തതാണ് സംഭരണം നിർത്തിവക്കാൻ കാരണം.

കുടിശികയുള്ള കൈകാര്യ ചെലവ് മാർച്ച് മാസത്തിനകം നല്കിയില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ സമിതികളെല്ലാം നാളികേര സംഭരണം നിർത്തിവയ്ക്കുമെന്ന് രണ്ടാഴ്ച മുന്പ് നടന്ന സമിതി പ്രസിഡന്‍റുമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനാൽ കേരഫെഡ് എംഡിയുമായി സമിതി ഭാരവാഹികൾ ബന്ധപ്പെട്ടപ്പോഴും കുടിശികയുള്ള കൈകാര്യ ചെലവ് കിട്ടാൻ വഴിയില്ലെന്ന അറിയിപ്പാണ് ലഭിച്ചത്.

ജില്ലയിൽ തന്നെ വിഎഫ്പിസികെയുടെ കീഴിൽ 17 സംഭരണ കേന്ദ്രങ്ങളാണുള്ളത്. വടക്കഞ്ചേരി പാളയത്ത് പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതിക്ക് തന്നെ കൈകാര്യ ചെലവ് ഇനത്തിൽ രണ്ടു ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ടെന്ന് സമിതി പ്രസിഡന്‍റ് പൗലോസ് ജോണ്‍ (വിനോദ്) പറഞ്ഞു.

ആറ് മാസമായി സമിതികൾക്ക് കൈകാര്യ ചെലവ് ലഭിക്കുന്നില്ല. സാന്പത്തിക വർഷാവസാനമായതിനാൽ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ചതിന്‍റെ വില കർഷകർക്ക് നൽകേണ്ട വലിയ ബാധ്യത സമിതികൾക്കെല്ലാമുണ്ട്.

ഇതിനു പുറമെ നാളികേര സംഭരണത്തിലൂടെ ഉണ്ടാകുന്ന അധിക ബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സ്വാശ്രയ കർഷക സമിതികൾ. നേരത്തെ കൃഷിഭവനുകളാണ് നാളികേര സംഭരണം നടത്തിയിരുന്നത്. യഥാസമയം ഫണ്ട് ലഭ്യമല്ലാതെ നാളികേര സംഭരണം കൃഷിഭവനുകൾ നിർത്തിയപ്പോഴാണ് വിഎഫ്പിസികെ യെ ഏല്പിച്ചത്.

കഴിഞ്ഞ ജൂണിലാണ് സർക്കാർ പച്ചത്തേങ്ങ സംഭരണം തുടങ്ങിയത്. രണ്ടുമൂന്നു മാസം തട്ടിമുട്ടി കാര്യങ്ങൾ നടന്നു. പിന്നെ കൈകാര്യചെലവ് ലഭിക്കാത്ത സ്ഥിതിയായെന്ന് സമിതി ഭാരവാഹികൾ പറയുന്നു.

കർഷകർ കൊണ്ടുവരുന്ന പച്ചക്കറികൾ വിറ്റു കിട്ടുന്ന പണവും മറ്റുമായി ചില കർഷകസമിതികൾ പിന്നേയും കുറച്ചു മാസം കൂടി സംഭരണവുമായി മുന്നോട്ടുപോയി. എന്നാൽ കിട്ടാനുള്ള കുടിശിക ഉയർന്നതോടെ സമിതികൾക്കെല്ലാം നാളികേര സംഭരണം വലിയ ബാധ്യതയായി മാറി.

കർഷകർ നാളികേരം കൊണ്ടുവന്നാൽ അത് തരംതിരിച്ച് ചാക്കിലാക്കുന്നതും ലോറിയിൽ കയറ്റി തൂക്കവും മറ്റു കണക്കുകളുമെല്ലാം കൈകാര്യം ചെയ്യേണ്ടത് സമിതികളായിരുന്നു. ഇതിനായി മാത്രം ഒന്നോ രണ്ടോ പേരെ ചുമതലപ്പെടുത്തേണ്ട സ്ഥിതിയും സമിതികൾക്ക് വന്നു. എന്നാൽ ഇത് സ്വാശ്രയ സംഘങ്ങളുടെ നടത്തിപ്പ് അവതാളത്തിലാക്കി. കേര ഫെഡാണ് സ്വാശ്രയ കർഷകസമിതികൾക്ക് സംഭരണത്തിന്‍റെ കൈകാര്യ ചെലവ് നൽകേണ്ടത്.

എന്നാൽ കേരഫെഡ് പറയുന്നത് സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്നില്ല എന്നാണ്. തേങ്ങ സംഭരണം തന്നെ കർഷകരെ അപമാനിക്കുന്ന വിധമായിരുന്നു. ഒരു തെങ്ങിൽ നിന്നും വർഷത്തിൽ 50 നാളികേരം മാത്രമാണ് തറ വിലയായ 32 രൂപയ്ക്ക് എടുത്തിരുന്നത്.

ഇതുതന്നെ ആറു തവണയായി നല്കണം. ഒരു തെങ്ങിൽ നിന്നു തന്നെ വർഷത്തിൽ 200 ൽ കൂടുതൽ നാളികേരം വരെ ഉണ്ടാകുന്പോഴാണ് ഇത്തരത്തിൽ കർഷകരെ സർക്കാർ അപമാനിച്ചിരുന്നത്. സർക്കാർ സംവിധാനങ്ങൾ വഴിയുള്ള സംഭരണം നിലച്ചതോടെ നാളികേര വില വീണ്ടും കുറഞ്ഞു. ഇപ്പോൾ കിലോയ്ക്ക് 24 രൂപയിൽ താഴെയായി നാളികേര വില. സീസണായതിനാൽ നാളികേര വരവും കൂടുതലാണ്.