മഞ്ഞൾ വിപണിയുടെ കുത്തക കൈവിടാതെ വടക്കഞ്ചേരി
Friday, March 24, 2023 12:33 AM IST
വടക്കഞ്ചേരി: കാൽനൂറ്റാണ്ട് കടന്ന് കേരളത്തിലെ മഞ്ഞൾ വിപണിയുടെ കുത്തക നിലനിർത്തി വടക്കഞ്ചേരിയിലെ മലഞ്ചരക്ക് കടകൾ.
ഓരോ ദിവസവും വടക്കഞ്ചേരിയിലെത്തുന്ന മഞ്ഞളിന്‍റെ അളവും ഗുണവും വിലയും നോക്കിയാണ് കേരളത്തിലെ മറ്റു മലഞ്ചരക്കുകടകൾ പ്രവർത്തിക്കുന്നത്.
വടക്കഞ്ചേരി മാർക്കറ്റിൽ മഞ്ഞളിന്‍റെ വില ഇടിഞ്ഞാലും ഉയർന്നാലും അത് മറ്റു മാർക്കറ്റുകളെയെല്ലാം സ്വാധീനിക്കും. രാവിലെ മാർക്കറ്റ് തുടങ്ങിയാൽ സംസ്ഥാനത്തെ വിവിധ വിപണികളിൽ നിന്നും വടക്കഞ്ചേരിയിലേക്ക് ഫോണ്‍കോളുകൾ വന്നു തുടങ്ങും.
ഇവിടുത്തെ വിലയും ഉൽപ്പന്നത്തിന്‍റെ വരവും അറിയാനാണ് തുടരെയുള്ള ഈ കോളുകൾ. വിദേശ വിപണിയിൽ വടക്കഞ്ചേരി മഞ്ഞളിനുള്ള ഡിമാന്‍റാണ് ഈ കുത്തക പദവി നിലനിൽക്കാൻ കാരണമെന്ന് ടൗണിലെ മലഞ്ചരക്ക് വ്യാപാരിയായ സൈദ് പറഞ്ഞു.
പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് ഏറ്റവും കൂടുതൽ മഞ്ഞൾ ഉൽപാദനം നടക്കുന്നത്.
ഒരാഴ്ചയിൽ തന്നെ 20 ടണ്ണിലധികം ഉണക്ക മഞ്ഞൾ വടക്കഞ്ചേരിയിൽ നിന്നും കയറ്റി പോകുന്നുണ്ട്. മഞ്ഞളിൽ നിന്നും കുർക്കുമിൻ എന്ന എസൻസ് എടുക്കാനാണ് കയറ്റുമതി കൂടുതലും. ഈ എസൻസ് കാൻസറിനുള്ള മരുന്നിനു വരെ ഉപയോഗിക്കുന്നതിനാൽ ഓരോ വർഷവും മഞ്ഞളിന്‍റെ ആവശ്യം വർധിച്ചുവരികയാണ്.
തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് മഞ്ഞൾ, ഇഞ്ചി എന്നിവയുടെ പാലക്കാട്ടെ പ്രധാന ഉദ്പാദകർ. ഹെക്ടർ കണക്കിന് ഭൂമി പാട്ടത്തിനെടുത്താണ് ഇവർ മഞ്ഞൾ കൃഷി ചെയ്യുന്നത്.
മഞ്ഞൾ, ഇഞ്ചി എന്നിവയുടെ വിളവെടുപ്പ് ആദ്യം നടക്കുന്നതും വടക്കഞ്ചേരി മേഖലയിലാണ്. പാലക്കാടൻ മഞ്ഞളിന് ഓയിൽ കണ്ടന്‍റ് കൂടുതലുള്ളതും വിദേശ ഡിമാൻഡ് നിലനിർത്താൻ സഹായകമാകുന്നുണ്ടെന്ന് കയറ്റുമതി വ്യാപാരികൾ പറയുന്നു. ഗുണമേന്മയിലും ചന്തത്തിലും പാലക്കാടൻ മഞ്ഞൾ പുറകിലല്ല. ഇവിടുത്തെ അനുയോജ്യമായ കാലാവസ്ഥയും മണ്ണുമാണ് നല്ല വിളവിന് വഴിവയ്ക്കുന്നത്.
പാലക്കാട്ടെ ചുട്ടുപൊള്ളുന്ന പാറപ്പുറങ്ങളും അടച്ചുപൂട്ടിയ റൈസ് മില്ലുകളുടെ കളങ്ങളുമാണ് മഞ്ഞളും ഇഞ്ചിയും ഉണക്കിയെടുക്കുന്ന പ്രകൃതിദത്ത ഡ്രെയറുകൾ. പുകക്കാതെ താനെ വെയിലിൽ ഉണങ്ങുന്ന ചുക്കിനും മഞ്ഞളിനും ഗുണം കൂടും.
കാണാനും ഭംഗിയാണ്. ഇതിനാൽ വടക്കഞ്ചേരിയിലെ മഞ്ഞൾ മാർക്കറ്റിൽ നിന്നെത്തുന്ന ഉൽപ്പന്നത്തിന് വിലയും കൂടുതലുണ്ട്.
മലഞ്ചരക്ക് ഉൽപ്പന്നങ്ങളുടെ വിളവെടുപ്പ് സജീവമായതോടെ മലയോരമേഖലയിലെ കർഷകർ തങ്ങളുടെ ഉൽപന്നങ്ങളുമായി രാവിലെ മലയിറങ്ങിയെത്തുന്നത് പതിവ് കാഴ്ചകളായി. വിലയുടെ തോതനുസരിച്ചും പണത്തിന്‍റെ അത്യാവശ്യവുമൊക്കെ നോക്കിയാണ് ഉല്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുക.
വരും ദിവസങ്ങളിൽ വില കുറയുമെന്ന സൂചന കിട്ടിയാൽ പിന്നെ സ്റ്റോക്ക് വെക്കില്ല. വില്ക്കാൻ റെഡിയാക്കിയതെല്ലാം മാർക്കറ്റിലെത്തിക്കും.
പല ഭാഗത്തു നിന്നായി കർഷകർ വിപണിയിലെത്തുന്നതോടെ പിന്നെ ക്രയവിക്രയങ്ങളുടെ ബഹളമാണ്. ഉണക്ക മഞ്ഞളും ചുക്കും കുരുമുളകുമൊക്കെയായി വലിയ ഉല്പന്ന കൂന്പാരങ്ങളാണ് കടകളിലെല്ലാമുള്ളത്.
ഇക്കുറി മഞ്ഞൾ വില കുറവാണ്. കിലോക്ക് 80 രൂപയാണ് വില. കശുവണ്ടി 111, കൊട്ടക്കെ 340, കുരുമുളക് 475, ചുക്ക് 100 മുതൽ150 വരെ എന്നിങ്ങനെയാണ് മലഞ്ചരക്ക് ഉല്പന്നങ്ങളുടെ വില.