നെന്മാറ: നെന്മാറ വല്ലങ്ങി വേല അവലോകന യോഗം ചേർന്നു. നെന്മാറ വല്ലങ്ങി വേല കമ്മിറ്റി ഭാരവാഹികൾ, പോലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, എക്സൈസ്, വനം, റവന്യു, ശുചിത്വ മിഷൻ, മോട്ടോർ വാഹന വകുപ്പ് പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു നെന്മാറ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കെ.ബാബു എംഎൽഎ അധ്യക്ഷനായി.
ഏപ്രിൽ മൂന്നിന് നടക്കുന്ന വേലയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരും 13 സിഐമാരും ഉൾപ്പെടെ 1100 പോലീസ് സംഘത്തെ സുരക്ഷാ ഗതാഗതക്രമീകരണത്തിനായി നിയോഗിക്കും. വേല ദിവസം വാഹനങ്ങൾ ഏഴ് ഭാഗങ്ങളിലായി നിയന്ത്രിക്കും. അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകളും, നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ ഏഴ് ഡോക്ടർമാരുടെ സേവനവും, ഏഴ് ആംബുലൻസിന്റെ സേവനവും ഏർപ്പെടുത്തും. പോലീസിന്റെ നേതൃത്വത്തിൽ രണ്ട് കണ്ട്രോൾ റൂമുകൾക്ക് പുറമെ ക്ഷേത്രത്തിന് സമീപത്തായി നിരീക്ഷണത്തിനായി വാച്ച് ടവർ സ്ഥാപിക്കും.
വേലയുടെ ഭാഗമായി മൂന്നു ദിവസം തുടർച്ചയായി ജലവിതരണവും ശുദ്ധജല വിതരണം നടത്തും. ഇതിനായി പോത്തുണ്ടി ശുദ്ധീകരണശാലയിൽ നിന്ന് നേരിട്ട് നെന്മാറ ജലസംഭരണിയിലേക്ക് വെള്ളമെത്താൻ സംവിധാനമൊരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാല് ടാങ്കർ ലോറികളിൽ ശുദ്ധ ജലവിതരണം നടത്തും എട്ട് സ്ഥലത്ത് ശുദ്ധജല ജലവിതരണ ടാപ്പുകളും സ്ഥാപിക്കും.
വേലയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ക്രമീകരിക്കും. വൈദ്യുതി വിതരണം കാര്യക്ഷമാക്കാൻ കെഎസ്ഇബിയുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക യൂണിറ്റുകൾ വാഹനങ്ങളും ജീവനക്കാരുമായി പ്രവർത്തിക്കും.
വെടിക്കെട്ട് നടക്കുന്ന ഭാഗങ്ങൾ പൂർണ്ണമായും ബാരിക്കേട് നിർമ്മിച്ച് വേലയ്ക്ക് എത്തുന്നവരെ നിയന്തിക്കുവാനും എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു. എഡിഎംകെ മണികണ്ഠൻ, ചിറ്റൂർ തഹസിൽദാർ മുഹമ്മദ് റാഫി, ആലത്തൂർ ഡിവൈഎസ്പി അശോകൻ, നെ·ാറ വല്ലങ്ങി ദേശം ഭാരവാഹികൾ, നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയൻ എന്നിവർ സംസാരിച്ചു.