തത്തമംഗലം സ്റ്റാൻഡിൽ ഹോം ഗാർഡിനെ നിയമിച്ച് ബസുകൾ കയറ്റാൻ നിർദേശം
Monday, February 6, 2023 1:10 AM IST
ചിറ്റൂർ: തത്തമംഗലം സ്റ്റാൻഡിൽ ബസുകൾ കയറാത്തതു മൂലം സ്തീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ റോഡിൽ ബസ് കാത്തുനില്ക്കുന്നത് അപകട ഭീഷണിയിലാണെന്ന് താലൂക്ക് വികസന സമിതിയോഗത്തിൽ പരാതി.

കോടികൾ ചെലവഴിച്ച് നിർമിച്ച ബസ് സ്റ്റാൻഡ് ഉപയോഗ്യശൂന്യമാവുന്നതായും അടിയന്തരമായി സ്റ്റാൻഡിൽ ബസ് കയറ്റാൻ നടപടി വേണമെന്നും എം.സുരേന്ദ്രൻ പറഞ്ഞു.

വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിസന്‍റ സത്യപാലിന്‍റെ നിർദേശത്തെ തുടർന്ന് ഹോം ഗാർഡിനെ നിയോഗിച്ച് ബസുകൾ സ്റ്റാൻഡിൽ കയറ്റാൻ തീരുമാനമായി. കൊല്ലങ്കോട് വട്ടേക്കാട് സ്ക്കൂളിൽ മയക്കുമരുന്നു വിതരണ സംഘം പിടിമുറുക്കുന്നതിനാൽ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് മണികണ്ഠൻ ആവശ്യപ്പെട്ടു.

റോഡരികിലെ തട്ടുകടകളിൽ പഴയ എണ്ണ ഉപയോഗിച്ചു വരുന്നതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു. ജലജീവൻ മിഷൻ പഞ്ചായത്ത് റോഡുകളിൽ കുടിവെള്ള പെപ്പിടാൻ കുഴിയെടുത്തത് സുരക്ഷിതമായി മൂടാത്തതിനാൽ ഇരുചക്ര വാഹന യാത്ര പോലും അതീവ ദുഷ്കരമാവുന്നതായും മണികണ്ഠൻ പരാതിപ്പെട്ടു.

ചിറ്റൂർ ഫയർ സ്റ്റേഷനിൽ ആംബുലൻസ് ഇല്ലാത്തത് പൊതുജനത്തിന് ഏറെ വിഷമകരമായിരിക്കുന്നതായും ആംബുലൻസ് വാങ്ങാൻ മന്ത്രി 27 ലക്ഷം അനുവദിച്ചിട്ടു പത്തുമാസം കഴിഞ്ഞിട്ടും വിഷയം നീട്ടിക്കൊണ്ടുപോവുന്നതായി നൂറുദ്ദീൻ കുണ്ടുകാട് ആരോപിച്ചു.

നൂറു കണക്കിനു യാത്രക്കാർ ദിനംപ്രതി വിവിധ ആവശ്യങ്ങൾക്ക് എത്തിക്കൊണ്ടിരിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കാര്യാലയിൽ മാലിന്യം കുമിഞ്ഞു കൂടുന്നത് പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാവുന്നില്ലെന്നു ചിറ്റൂർ പ്രതികരണവേദി പ്രസിഡന്‍റ് എ.ശെൽവന്‍റെ പരാരിയിലും പരിഹാര നടപടിക്കു നിർദേശം നല്കി.

സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരോട് ജീവനക്കാർ അവഗണന നയം സ്വീകരിച്ചു വരുന്നത് തടയണമെന്ന് പൊതുപ്രവർത്തകൻ ശങ്കർദാസ് ആവശ്യപ്പെട്ടു.

പെൻഷൻ വിദ്യാഭ്യാസ ആനുകൂല്യങ്ങക്ക് ജാതി സർട്ടിഫിക്കറ്റിനായി വരുന്നവരെ നിരുത്തരവാദപരമായി തിരിച്ചയക്കുന്നത് ഉൾപ്പെടെ പരാതികൾ എത്തിയിരുന്നു.

കെ.ബാബു എംഎൽഎ, താലൂക്ക് തഹസിൽദാർ മുഹമ്മദ് റാഫി, ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്സൻ കെ.എൽ. കവിത, ജില്ലാ പഞ്ചായത്തംഗങ്ങളായ മാധുരി പത്മനാഭൻ, ഷാലിനി കറുപ്പേഷ്, പെരുമാട്ടി ഗ്രാമപഞ്ചാത്ത് പ്രസിഡന്‍റ് റിഷാ പ്രേംകുമാർ വിവിധ വകുപ്പ് തലവന്മാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പ്രളയത്തിൽ വീടു നഷ്ടപ്പെട്ട അളുവശ്ശേരി ശബരിനാഥന് വിടു വെയ്ക്കാനുള്ള സ്ഥലത്തിനു കെ.ബാബു എംഎൽഎ പട്ടയം കൈമാറി.