മത്സ്യക്കുഞ്ഞ് വിതരണത്തിൽ അഴിമതിയെന്നു പരാതി
Saturday, February 4, 2023 1:16 AM IST
കൊല്ലങ്കോട്: പല്ലശ്ശന പഞ്ചായത്തിലെ മത്സ്യകർഷകർക്ക് 2022-23 സാന്പത്തിക വർഷത്തിലെ പദ്ധതി പ്രകാരം വിതരണം ചെയ്ത മത്സ്യകുഞ്ഞുങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് കോണ്‍ഗ്രസ് ഭാരാവഹികൾ പരാതി അയച്ചു.
പല്ലശന കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.സുധീർ, പഞ്ചായത്തംഗങ്ങളായ ഡി. മനു പ്രസാദ്, പി.എസ്. രാമനാഥൻ എന്നിവരാണ് പരാതി നൽകിയത്. 300 എണ്ണം എന്ന കണക്കിൽ നൽകിയ കവറിൽ എണ്ണി നോക്കിയപ്പോൾ ശരാശരി 200 എണ്ണം വീതമാണ് ഉണ്ടായിരുന്നത്. ഈ തരത്തിൽ 12,1000 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുണ്ട് പറയുന്ന കണക്കുനോക്കുന്പോൾ 80, 000 കുഞ്ഞുങ്ങളെ മാത്രമേ വിതരണം ചെയ്തിട്ടുള്ളു.
ഇത്തരത്തിൽ കേരളമൊട്ടാകെ മത്സ്യകുഞ്ഞുങ്ങൾ വിതരണം ചെയ്യാൻ ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥരും വിതരണം ഏറ്റെടുക്കുന്ന ആളുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അനധികൃതമായിട്ടുള്ള ഇടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലുളളത്.
മത്സ്യകുഞ്ഞുങ്ങളുടെ കൃത്യമായ വളർച്ചക്ക് അനുയോജ്യമായ കാലാവസ്ഥയായ ജൂണ്‍- ജൂലൈ - ഓഗസ്റ്റ് മാസങ്ങളിലല്ല വിതരണം നടന്നിട്ടുള്ളത്.
പദ്ധതി വിഹിതം ചെലവഴിക്കണം എന്ന ഒറ്റ കാരണം പറഞ്ഞു വേനൽകാലം അടുത്തിരിക്കുന്ന ഈ സമയത്താണ് ഇപ്പോൾ വിതരണം നടന്നിട്ടുള്ളത്.
പഞ്ചായത്ത് ഫണ്ട് ദുരുപയോഗം ചെയ്തതിനു കൃത്യനിർവഹണം നടത്താത്ത ഉദ്യോഗസ്ഥർക്കെതിരേയും അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.