വന്യമൃഗശല്യം പരിഹരിക്കാൻ ജില്ലയിൽ യോഗം പൂർത്തിയാക്കണം: ജില്ലാ വികസന സമിതി
Sunday, January 29, 2023 12:48 AM IST
പാലക്കാട് : ജില്ലയിൽ വന്യമൃഗ ശല്യം തടയുന്നതിന് വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വനവികസന സമിതി എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരാത്ത ഡിഎഫ്ഒമാർ ഉടൻ യോഗം ചേരണമെന്ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ നിർദേശം നല്കി.
നിലവിൽ ഒറ്റപ്പാലം മേഖലയിലും കരിന്പയിലുമാണ് യോഗം ചേർന്നത്. പന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ പന്നികളെ കൊല്ലാനുള്ള പൊതു ഉത്തരവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾ നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. കെ. ശാന്തകുമാരി എംഎൽഎ ആവശ്യപ്പെട്ടു.
ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തിവരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ അറിയിച്ചു.
ജില്ലയിൽ ഇതുവരെ 4688 പരിശോധനകൾ നടന്നതിൽ 36 ഇടങ്ങളിൽ നിന്ന് സുരക്ഷിതമല്ലാത്ത സാന്പിളുകൾ ലഭിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലായി താമസിക്കുന്ന എസ്ടി വിഭാഗത്തിൽപ്പെട്ട 30 കുടുംബങ്ങൾക്ക് ഭൂമി കൈമാറ്റം ചെയ്യുന്നതിന് പ്രസ്തുത ഭൂമിയുടെ വാലുവേഷൻ റിപ്പോർട്ട് ലഭിച്ചതായി ഡെപ്യൂട്ടി കളക്ടർ എൽആർ അറിയിച്ചു. മണ്ണാർക്കാട് തഹസിൽദാരിൽ നിന്ന് ശേഷിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ലഭിച്ച ശേഷം ഡിഎൽപിസി യോഗം ചേരുമെന്ന് ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു.
കൈപ്പുറം വെളുത്തൂർ റോഡ് വീതി കൂട്ടുന്പോൾ റോഡിന് വശത്തുള്ള ആൾമറയില്ലാത്ത കിണർ ഇടിയുന്നതിന് പരിഹാരം കാണുന്നതിനു നടപടികൾ സവീകരിച്ചതായി ഒറ്റപ്പാലം സബ്കളക്ടർ ഡി. ധർമലശ്രീ അറിയിച്ചു.
കാഞ്ഞിരപ്പുഴ ആദിവാസി കോളനിയിൽ മുങ്ങിമരിച്ച ചന്ദ്രന്‍റെ ആശ്രിതർക്ക് തുക അനുവദിക്കുന്നതിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് നല്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.പി. റീത്ത അറിയിച്ചു.
ചന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട് ആനുകൂല്യം നൽകാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും തച്ചന്പാറ പാലക്കയം വില്ലേജിൽ 15 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും വീട് അനുവദിക്കുന്നതിനും സംവിധാനമുണ്ടാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എംഎൽഎ യോഗത്തിൽ ഉന്നയിച്ചു.
ജില്ലാ കളക്ടർ മൃണ്‍മയി ജോഷി അധ്യക്ഷയായ യോഗത്തിൽ എഡിഎം കെ. മണികണ്ഠൻ, ആർഡിഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ പി.വി. ഷാജു, ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീ, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, അഡ്വ. കെ. പ്രേംകുമാർ, അഡ്വ. കെ. ശാന്തകുമാരി, രമ്യാ ഹരിദാസ് എംപിയുടെ പ്രതിനിധി പി. മാധവൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.