പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച് വിഷപ്പുക പരത്തുന്നു
Wednesday, December 7, 2022 12:31 AM IST
മലന്പുഴ: വിനോദസഞ്ചാര കേന്ദ്രമായ മലന്പുഴയിൽ മാലിന്യ കൂന്പാരങ്ങൾ. കാർ പാർക്കിംഗ് പരിസരത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂന്പാരം കിടക്കുന്നത്. പരിസരത്തെ ഹോട്ടലുകാരും കച്ചവടക്കാരും ആണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു . മലന്പുഴ ഡാമിന്‍റെ ക്ലീനിംഗ് തൊഴിലാളികളും മലന്പുഴ പഞ്ചായത്തിന്‍റെ ഹരിത സേന കർമാംഗങ്ങളും ഉള്ളിടത്താണ് വേണ്ട വിധത്തിൽ മാലിന്യസംസ്കരണം നടക്കാത്തത്.
ഈ പരിസരം ഡാം അധികൃതരുടെ പരിധി ആയതുകൊണ്ട് പഞ്ചായത്ത് അധികൃതർ ഈ പ്രദേശത്തേക്ക് ശ്രദ്ധ ചെലുത്തുന്നില്ലെന്ന് ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. പഞ്ചായത്തിന്‍റെ അധീനതയിൽ അല്ലെങ്കിലും പഞ്ചായത്തിൽ നിറയുന്ന മാലിന്യങ്ങൾ പഞ്ചായത്ത് ആരോഗ്യവകുപ്പ് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ചിലപ്പോഴൊക്കെ ഇവിടെ മാലിന്യങ്ങൾ കത്തിക്കാറുണ്ട്. പ്ലാസ്റ്റിക് കത്തിച്ച പുക ശ്വസിക്കുന്നവരിൽ പലരും, വിനോദസഞ്ചാരികൾ അടക്കം ശ്വാസ തടസം നേരിടാറുണ്ടെന്ന് കാർ പാർക്കിലെ ജീവനക്കാരൻ പറയുന്നു. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കാൻ പാടില്ലെന്ന നിയമത്തെ കാറ്റിൽ പറത്തി കൊണ്ടാണ് ഇവർ ഇതു ചെയ്യുന്നത്. ഇവർക്കെതിരെ നടപടിയെടുക്കാൻ അധികാരികളും തയാറാവുന്നില്ലെന്ന ആക്ഷേപം നാട്ടുകാരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്.
രാഷ്ട്രീയ സമ്മർദ്ദം ആണ് നടപടിയെടുക്കാൻ അധികാരികൾക്ക് തടസം ആകുന്നതെന്നും പരക്കെ പറയുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയെടുത്ത് മലന്പുഴ പരിസരത്തെ നാട്ടുകാരുടെയും കച്ചവടക്കാരുടെയും മലന്പുഴയിൽ എത്തുന്ന വിനോദസഞ്ചാരികളുടെയും ആരോഗ്യ സംരക്ഷണം പഞ്ചായത്ത് ആരോഗ്യ വകുപ്പ് സംരക്ഷി ക്കണമെന്നും നാട്ടുകാർ പറയു ന്നു.