കൂറ്റനാട് ടൗണിലെ പൈപ്‌ലൈനിന്‍റെ അറ്റകുറ്റപ്പണികൾ ഇന്നു പൂർത്തിയാകും
Tuesday, December 6, 2022 12:30 AM IST
ഷൊർണൂർ: കൂറ്റനാട് ടൗണിൽ തൃത്താല റോഡിൽ തകർന്ന പൈപ്പ്‌ലൈനിന്‍റെ അറ്റകുറ്റപ്പണികൾ ഇന്ന് പൂർത്തിയാവും. ബസ് സ്റ്റോപ്പിന്‍റെ താഴെയാണ് പ്രധാനമായും പൈപ്പ് ലൈൻ പൊട്ടി തകർന്നിട്ടുള്ളത്.
നവീകരണ പ്രവൃത്തികൾക്കായി ബസ് സ്റ്റാൻഡ് പൊളിച്ച് നീക്കിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ പണി പൂർത്തിയാക്കി പന്പിംഗ് തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നതായി കേരള വാട്ടർ അഥോറിറ്റി കൂറ്റനാട് സെക്ഷൻ എൻജിനീയർ പി.മുഹമ്മദ് ഷെരീഫ് പറഞ്ഞു.
റോഡിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമവും നടക്കുകയാണ്. അതിനു ശേഷം അറ്റകുറ്റപ്പണികൾ ചെയ്ത ശേഷം കഴിഞ്ഞ ദിവസം അടച്ച കൂറ്റനാട് തൃത്താല റോഡ് തുറന്നുകൊടുക്കും.
മൂന്നാം തിയ്യതി രാത്രിയാണ് പൈപ്പ് ലൈൻ പൊട്ടിയത്. പൊട്ടലിന്‍റെ ആഘാതത്തിൽ ബസ് സ്റ്റോപ്പിന്‍റെ താഴ്ഭാഗം മുഴുവൻ തകർന്നിരുന്നു. സമീപത്തെ റോഡ് പലയിടങ്ങളിലായി അടർന്നു നീങ്ങിയ നിലയിലുമാണ്. സമീപത്തെ നിരവധി കടകളിൽ വെള്ളം കയറുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. മുൻ എംഎൽഎ വി.ടി.ബൽറാമിന്‍റെ ശ്രമഫലമായി രണ്ടു വർഷം മുൻപ് ആധുനിക രീതിയിൽ വീതി കൂട്ടി നിർമിച്ച റോഡും ബസ് സ്റ്റോപ്പുമാണ് തകർന്നത്. വ്യാപാരികൾക്ക് ഉണ്ടായ നഷ്ടം വേറെയുമുണ്ട്. പൈപ്പ് ലൈൻ പൊട്ടിയതിനാൽ വൻതോതിൽ വെള്ളം പൊന്തിയിരുന്നു. ഇതറിയാതെ കച്ചവടക്കാരും പ്രദേശവാസികളും വലിയ അന്പരപ്പിലും ആയിരുന്നു.