അക്ഷയ കേന്ദ്രങ്ങളിൽ സേവന നിരക്ക് ഉപഭോക്താക്കൾ തിരിച്ചറിയുംവിധം പ്രദർശിപ്പിക്കണം
Sunday, November 27, 2022 4:02 AM IST
ചിറ്റൂർ : അക്ഷയ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾക്ക് തിരിച്ചറിയും വിധം സേവന നിരക്കുകൾ പ്രദർശിപ്പിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി.
താലൂക്കിൽ ചില അക്ഷയ കേന്ദ്രങ്ങളിൽ അനുവദിച്ചതിലും ഇരട്ടി നിരക്കാണ് ഈടാക്കി വരുന്നത്. ആധാറിൽ മൊബൈൽ നന്പർ ഉൾപ്പെടുത്തുന്നതിന് 50 രൂപയാണ് നിശ്ചയിരിക്കുന്നത്. എന്നാൽ ഇതിനു വിരുദ്ധമായി 70 രൂപയാണ് ഈടാക്കുന്നത്.
ആധാർ അപ്ഡേറ്റ് ചെയ്യുന്പോൾ തന്നെ ഉപഭോക്താവിനോട് തപാലിൽ വരില്ലെന്നും നേരിട്ടെത്തണമെന്ന നിർദ്ദേശവും നല്കുന്നുണ്ട്.
ആധാർ കളർ പ്രിന്‍റ് 30 രുപയും ഇത് ലാമിനേറ്റു ചെയ്യാൻ ഉപഭോക്താവിൽ നിന്നും 100 രുപയുമാണ് ആവശ്യപ്പെടുന്നത്. അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവരിൽ കൂടുതലും നിർധനരും നിരക്ഷരരുമാണ്.

ഇവർക്ക് സേവന നിരക്കു വിവരങ്ങൾ അറിയാത്തതിനാൽ അക്ഷയ നടത്തിപ്പുകാർ ആവശ്യപ്പെടുന്ന സംഖ്യ നല്കുകയാണ് .ആധാറിൽ മൊബൈൽ ചേർത്ത് ലാമിനേറ്റ് ചെയ്ത കാർഡിന് 200 രുപ ഈടാക്കുന്നവരുമുണ്ട്.

എന്നാൽ മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ എ ഫോർ കളർ പ്രിന്‍റിനു പത്തു രൂപയും ലാമിനേഷനു 30 രൂപയുമാണ് നിരക്ക് ഈടാക്കിവരുന്നത്.

അക്ഷയ കേന്ദ്രങ്ങളിലെത്തുന്ന ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന തുകയ്ക്ക് റസീറ്റ് നല്കാനും നടപടി ഉണ്ടാവണമെന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം.