കെഎസ്ആർടിസി യാത്രക്കാർക്ക് ഇൻഷുറൻസ് സുരക്ഷ
Saturday, November 26, 2022 12:27 AM IST
പാലക്കാട്: കെഎസ്ആർടിസി ബസിൽ കയറുന്ന ഓരോ യാത്രക്കാരനേയും ബസിൽ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് നിലവിലുള്ളതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് പറഞ്ഞു.
കെഎസ്ആർടിസിയും ന്യൂ ഇന്ത്യ ഇൻഷൂറൻസും സംയുക്തമായാണ് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് നടപ്പാക്കുന്നത്. ടിക്കറ്റ് റിസർവ് ചെയ്യുന്നവർക്കും യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്കും എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇൻഷുറൻസ് പോളിസികളുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നയാൾക്ക് യാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചികിത്സാ ചെലവായി പരമാവധി മൂന്ന് ലക്ഷവും മരണം സംഭവിച്ചാൽ പത്ത് ലക്ഷവും ഇൻഷുറൻസ് പ്രകാരം ലഭിക്കും.
നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം സംഭവിച്ചാൽ രണ്ട് ലക്ഷം ചികിത്സ ചെലവും മരണം സംഭവിച്ചാൽ അഞ്ച് ലക്ഷവും ലഭിക്കും.
കെഎസ്ആർടിസി ബസിൽ ടിക്കറ്റ് എടുക്കുന്ന ഓരോ യാത്രക്കാരനും അവരുടെ സ്റ്റോപ്പിൽ ഇറങ്ങുന്നതു വരെയുള്ള സമയം ഈ പോളിസിയുടെ സുരക്ഷ ഉണ്ടായിരിക്കും.
അപകടം സംഭവിച്ചാൽ ഏറ്റവും അടുത്തുള്ള കെഎസ്ആർടിസി ഓഫീസുമായി ബന്ധപ്പെട്ട് യാത്ര ചെയ്ത ടിക്കറ്റ്, തിരിച്ചറിയൽ രേഖ, ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന രേഖകളും ബില്ലുകളും, സഹിതം ക്ലെയിമിന് അപേക്ഷിക്കാം.
2020 ഫെബ്രുവരി 20 ന് അവിനാശിയിൽ നടന്ന കെഎസ്ആർടിസി ബസ് അപകടത്തിൽ മരണപ്പെട്ട 19 പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഈ ഇൻഷുറൻസ് പോളിസി പ്രകാരം കൈമാറിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ വടക്കഞ്ചേരിയിൽ ഉണ്ടായ ബസപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ധനസഹായം ഈ ഇൻഷുറൻസ് പ്രകാരം ലഭ്യമാക്കിയിരുന്നു.
മരണപ്പെട്ട മൂന്നു പേരുടെ കുടുംബത്തിന് പത്ത് ലക്ഷത്തിലെ ആദ്യഗഡുവായ രണ്ടുലക്ഷം രൂപ അനുവദിച്ചതായും ബാക്കി തുക ബന്ധുക്കൾ ആവശ്യമായ രേഖകൾ നൽകുന്നപക്ഷം ലഭ്യമാക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് പറഞ്ഞു.