കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വിലസുന്നു; ഉത്തരവുകൾ നോക്കുകുത്തി
Saturday, October 1, 2022 12:48 AM IST
നെന്മാറ: ഒന്നാം വിള കൊയ്തെടുക്കാറായതോടെ കാട്ടുപന്നിക്കൂട്ടം നെൽപ്പാടങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് പഞ്ചായത്തിനു നല്കി സർക്കാറും കൈയൊഴിഞ്ഞു. എന്നാൽ, പഞ്ചായത്തിനുളളിൽ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ലൈസൻസുള്ള തോക്കുധാരികളെ കിട്ടാത്തതും അവർക്ക് ആവശ്യമായ സഹായം ചെയ്യാത്തതും ഉത്തരവുകൊണ്ട് ഫലം ഇല്ലാതായി. കയറാടി, ചക്രായി, കോഴിക്കോട്, ഇടപ്പാടം, തളിപ്പാടം, ചാത്തമംഗലം, തിരുവഴിയാട്, നൂറം ഭാഗങ്ങളിലെ നെൽപ്പാടങ്ങളിലാണു കാട്ടുപന്നികൾ വിളനാശം വ്യാപകമായി ഉണ്ടാക്കിയത്.
കാട്ടുപന്നികളെ പ്രതിരോധിക്കാൻ പാടവരന്പുകളിൽ കന്പികൾ വച്ചുകെട്ടിയും സാന്പത്തികശേഷിയുള്ളവർ സൗരോർജ വേലികൾ സ്ഥാപിച്ചും പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാട്ടുപന്നികൾ കൃഷിനാശം തുടരുന്നു. ചക്രായി ഇടിഞ്ഞങ്ങോട് പാടശേഖരത്തിലെ കെ.എസ്. ശശി കാട്ടുറുമാക്കലിന്‍റെ നെൽപ്പാടം കാട്ടുപന്നി നശിപ്പിച്ച നിലയിലായി.
കാട്ടുപന്നികളുടെ ആക്രമണം മൂലം കൃഷി നശിക്കുന്നതിന് ഇൻഷ്വറൻസ് പരിരക്ഷയോ നഷ്ടപരിഹാരമോ ലഭിക്കാറില്ല.