ഇന്ദിരാഗാന്ധിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പര്യടനത്തിന് ആരംഭം
Tuesday, September 27, 2022 12:07 AM IST
ഷൊർണൂർ: ജില്ലയിൽ രാഹുൽ ഗാന്ധി പര്യടനം ആരംഭിച്ചത് മുൻ പ്രധാനമന്ത്രിയും, മുത്തശ്ശിയുമായ ഇന്ദിരാഗാന്ധിക്ക് മുന്പിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ട്. ഭാരത് ജോഡോ യാത്രയുടെ സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്ന ഷോർണൂർ എസ് എം പി ജംഗ്ഷനിലെ മൂന്നും കൂടിയ റോഡിൽ മധ്യഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഇന്ദിരാഗാന്ധിയുടെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്താൻ രാഹുൽഗാന്ധി തീരുമാനിക്കുകയായിരുന്നു.
യാത്രയിൽ പങ്കാളികളാകാൻ എത്തിച്ചേർന്ന ആയിരക്കണക്കിന് പ്രവർത്തകരെയും അനുഭാവികളെയും സാക്ഷിനിർത്തി സ്മാരകത്തിൽ രാഹുൽഗാന്ധി പുഷ്പാർച്ചന നടത്തി തല കുന്പിട്ടപ്പോൾ ദിക്കുകൾ പ്രകന്പനം കൊള്ളിച്ചുകൊണ്ട് ഇന്ദിരാഗാന്ധിക്കും ജയ് വിളികൾ ഉയർന്നു. രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അനുസ്മരിക്കുന്നതിനുള്ള വേദി കൂടിയായി ഇത് മാറി. യാത്രയിൽ നിളാ നദിക്ക് സമാന്തരമായി പുരുഷാരം ഒഴുകിയെത്തിയപ്പോൾ കോണ്‍ഗ്രസിന്‍റെ നഷ്ടപ്പെട്ടെന്ന് കരുതിയ ശക്തി വീണ്ടെടുക്കുന്നതിന്‍റെ പ്രതിഫലനം കൂടിയായി ഇത്.
ജനപുരുഷാരം മൂലം പ്രധാന നേതാക്കൾക്ക് പോലും രാഹുലിന് സമീപം എത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായി. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥന്മാരുടെ സംരക്ഷണത്തിൽ രാഹുൽഗാന്ധി ഏറെ പണിപ്പെട്ടാണ് ഇന്ദിര ഗാന്ധിയുടെ സ്മൃതി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനും, ഷൊർണൂർ നഗര ഹൃദയവും സ്പർശിക്കാതെയാണ് എസ് എം പി ജംഗ്ഷൻ വഴി പൊതുവാൾ ജംഗ്ഷനിലൂടെ രാഹുലിന്‍റെ യാത്ര കുളപ്പുള്ളിയിലേക്ക് നീങ്ങിയത്. വാഹനങ്ങൾക്ക് കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ യാത്രയ്ക്ക് കടന്നുപോകാൻ മാർഗതടസങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. രാഹുൽ ഗാന്ധി കടന്ന് പോകുന്ന പട്ടാന്പി കുളപ്പുള്ളി പ്രധാന പാതയുടെ ഇരുവശവും നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ റോഡിലേക്ക് ഇറങ്ങി നിന്നിരുന്നത്. ആരെയും നിരാശപ്പെടുത്താതെ എല്ലാവരെയും കൈവീശി അഭിവാദ്യം ചെയ്തു കൊണ്ടാണ് രാഹുൽ ഗാന്ധി മുന്നോട്ടു നീങ്ങിയത്. രാഹുലിന് പുറകിൽ പുരുഷാരം മറ്റൊരു നദി പോലെ ഒഴുകി നീങ്ങി. പട്ടാന്പിയിൽ യാത്ര എത്തുന്പോഴേക്കും ഒരിഞ്ചുപോലും സ്ഥലം ബാക്കിയില്ലാത്ത വിധം ജനങ്ങളെ കൊണ്ട് റോഡ് നിറഞ്ഞു കവിഞ്ഞു. പട്ടാന്പിയിൽ കെഎസ്ബിഎ തങ്ങളുടെ നേതൃത്വത്തിലാണ് സംഘാടകസമിതി യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്.