വൈദ്യുതവേലി സംരക്ഷണം വഴിപാടാക്കി വനം വകുപ്പ്; പൊറുതിമുട്ടി മലയോര മേഖല
Monday, September 26, 2022 12:39 AM IST
നെന്മാറ: വനംവകുപ്പിന്‍റെ വൈദ്യുതി വേലിയിൽ ചെടികളും വള്ളികളും കയറി വൈദ്യുതി നഷ്ടം പതിവ്. ഇതുമൂലം കന്പികളിൽ വൈദ്യുതിയുടെ അളവ് കുറയുന്നതോടെ മൃഗങ്ങൾ കൃഷിസ്ഥലങ്ങളിലേക്ക് യഥേഷ്ടം കടന്നുവരുന്നു. ആനയും മറ്റു മൃഗങ്ങളും നശിപ്പിക്കുകയും മറിച്ചിടുകയും ചെയ്യുന്ന വൈദ്യുത വേലികൾ താത്കാലികമായി ഉണക്ക കന്പുകളും വിറകുകഷണങ്ങളും ഉപയോഗിച്ച് ഉയർത്തിനിർത്തിയാണ് വനം വകുപ്പ് വൈദ്യുത വേലി പരിപാലിക്കുന്നത്. ഇപ്രകാരം ഉണക്ക കന്പുകൾ ഉപയോഗിച്ച് ഉയർത്തി നിർത്തുന്ന വേലികളിൽ മൃഗങ്ങൾ മുട്ടിയാൽ വീണ്ടും ചാഞ്ഞു വീഴുകയാണ്് പതിവ്.

സൗരോർജ പാനൽ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത പ്രത്യേക യന്ത്രത്തിലൂടെ കടത്തിവിട്ട് വോൾട്ടേജ് കുറച്ച് ആന്പിയർ കൂട്ടി നിശ്ചിത സമയം ഇടവിട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്ന സൗരോർജ വേലികളിൽ ബാറ്ററിയുടെ ശേഷിക്കുറവ് വൈദ്യുത വേലിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. രാവും പകലും പ്രവർത്തിപ്പിക്കാൻ ബാറ്ററിക്ക് ശേഷിയില്ലാത്തതിനാൽ തളിപ്പാടം കൽച്ചാടി, ഒലിപ്പാറ, തളിപ്പാടം, പോത്തുണ്ടി എന്നിവിടങ്ങളിൽ വൈദ്യുത വേലികൾ പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്നില്ല. രാത്രികാലങ്ങളിൽ മൂന്നുനാലും മണിക്കൂറിനകം ബാറ്ററികളിലെ ചാർജ് തീരുന്നതോടെ വേലിയുടെ പ്രവർത്തനം നിലയ്ക്കുന്നു. ഇത് ആന, മാൻ, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ കൃഷിസ്ഥലങ്ങളിലും ജനവാസ മേഖലകളിലും എത്തുന്നതിനും വൈദ്യുത വേലി തകർക്കുന്നതിനും വഴിയൊരുക്കുന്നു.

വൈദ്യുത വേലിക്കാലുകളിൽ മൃഗങ്ങൾ തൊടാതിരിക്കാൻ പ്രത്യേക സംരക്ഷണ കവചവും വനംവകുപ്പ് സ്ഥാപിക്കാത്തതും വൈദ്യുത വേലിയുടെ കാര്യക്ഷമത ഇല്ലാതാക്കുന്നതായി മലയോര മേഖലയിലെ ജനങ്ങൾ പരാതി പറയുന്നു. വൈദ്യുത വേലികളിലെ ഇൻസുലേറ്ററുകൾ തകർന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക് കുപ്പിയുടെ കഷണം വെച്ച് താത്കാലികമായി പരിഹാരം കാണുന്നതും ഏറെ വൈദ്യുതി നഷ്ടത്തിനിടയാക്കുന്നു. ബാറ്ററിയിൽ കൂടുതൽ സമയം ചാർജ് നിലനിൽക്കാത്തതും വൈദ്യുത വേലിയുടെ നീളത്തിനനുസരിച്ച് ഉയർന്ന ശേഷിയുള്ള ബാറ്ററി സ്ഥാപിക്കാത്തതും മിക്ക സ്ഥലങ്ങളിലും അർദ്ധരാത്രിയോടെ ചാർജ് നഷ്ടപ്പെട്ട് വൈദ്യുത വേലി നോക്കുകുത്തിയായി മാറുകയും ചെയ്യുന്നു. പുറമെ നിന്നു നോക്കുന്പോൾ വനമേഖലയോട് ചേർന്ന് വൈദ്യുതി വേലി കാണുമെങ്കിലും പ്രവർത്തനസമയവും കാര്യക്ഷമതയും വനംവകുപ്പ് പരിശോധിക്കാത്തത് മലയോരമേഖലയിലെ വൈദ്യുത വേലികൾ കൊണ്ട് പ്രദേശവാസികൾക്ക് ഉപയോഗമില്ലാതാകുന്നു.

കാലാകാലങ്ങളിൽ വനം വകുപ്പ് വൈദ്യുതവേലി സംരക്ഷിക്കുന്നതിൽ വിമുഖത കാണിക്കുന്നതാണ് പ്രധാന പ്രശ്നം. ആവശ്യത്തിന് ഫണ്ടില്ലെന്നും മഴക്കാലമായാൽ വാച്ചർമാരെ ഒഴിവാക്കുന്നതിനാൽ വൈദ്യുത വേലി പരിപാലനം നാമ മാത്രമായി ചുരുങ്ങുന്നതാണ് വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസങ്ങളും മേഖലകളിലും എത്തുന്നതിന് പ്രധാന കാരണം.

എന്നാൽ പൊതുജനം പരാതിപ്പെടുന്പോൾ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട് എന്ന മറുപടിയിൽ വനം വകുപ്പ് പ്രശ്നപരിഹാരത്തിൽ നിന്ന് കയ്യൊഴിയുന്നു. പോത്തുണ്ടി സെക്ഷനിലെ തളിപ്പാടം, മാട്ടായി ഭാഗങ്ങളിലെ വൈദ്യുത വേലികളിലാണ് പരിപാലനം കുറഞ്ഞ് വള്ളിപ്പടർപ്പുകൾ ലൈനിൽ കയറി പ്രസരണ നഷ്ടം കൂടുതലായുള്ളത്. വൈദ്യുത വേലിയിലെ ഉയരം കുറഞ്ഞ ഭാഗങ്ങളിൽ മൃഗങ്ങൾ വേലി ചാടി കടക്കുന്നത് പതിവാണ്. കൽച്ചാടി മേഖലയിൽ പുഴയ്ക്ക് കുറുകെ വൈദ്യുതി വേലി കിടക്കുന്ന ഭാഗത്ത് വൈദ്യുത വേലി തൂക്കുവേലിയായി സ്ഥാപിക്കാത്തതിനാൽ വേലിക്കടിയിലൂടെ ആനക്കൂട്ടവും മാൻ തുടങ്ങിയ മൃഗങ്ങളും കൃഷിയിടങ്ങളിലേക്ക് കടക്കും. വേനൽക്കാലത്ത് ഫയർ വാച്ചർമാരെ നിയമിച്ച് വൈദ്യുത വേലിക്ക് സമീപം പാഴ്ച്ചെടികൾ വെട്ടിമാറ്റി വൃത്തിയാക്കാറുണ്ടെങ്കിലും മഴക്കാലമാകുന്നതോടെ വാച്ചർമാരുടെ എണ്ണം കുറഞ്ഞു പോകുന്നതോടെ വേലിയുടെ സംരക്ഷണവും നിലയ്ക്കും. ഉയരം കുറഞ്ഞ ഭാഗങ്ങളിൽ വൈദ്യുത വേലി ഉയർത്തി സ്ഥാപിക്കാനും ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ എണ്ണം വൈദ്യുതി ലൈൻ ക്രമീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

നിലവിൽ അഞ്ചു വരി കന്പികളാണ് കെട്ടിയിരിക്കുന്നത്. ഇവ അകലം കൂടിയതിനാൽ മാൻ കാട്ടുപന്നി തുടങ്ങിയവയ്ക്ക് മിക്ക സ്ഥലങ്ങളിലും തടസമല്ലാതായി മാറുന്നു. മേഖലയിൽ വാഴ, പുൽകൃഷി, കപ്പ തുടങ്ങിയ കൃഷി പൂർണമായും നിലച്ചിരിക്കുകയാണ്. തെങ്ങ് കൃഷിയും വാഴകൃഷിയും നിലക്കുന്നതോടെ കാട്ടാനകൾ നശിപ്പിച്ച കൃഷി സ്ഥലങ്ങൾ പാഴ് സ്ഥലങ്ങളായി കിടക്കുന്നതും പതിവായി.