കോയന്പത്തൂർ ജില്ല: പോലീസിന്‍റെ സുരക്ഷാവലയത്തിൽ
Sunday, September 25, 2022 12:43 AM IST
കോയന്പത്തൂർ: കോയന്പത്തൂർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി സംഘർഷാവസ്ഥ. 22 ന് ബിജെപി ഓഫീസിനും വെറൈറ്റി റോഡ് പരിസരത്തും പെട്രോൾ ബോംബെറിഞ്ഞു. രാവിലെ എൻഐ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ, കോയന്പത്തൂരിലെ കരുന്പുകടി ഏരിയയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ കമ്മിറ്റി അംഗം ഇസ്മായിലിനെയും വേറോരാളെയും കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റുചെയ്ത് ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്കു കൊണ്ടുപോയി.
ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ എൻഐഎ നടത്തിയ റെയ്ഡിനെതിരെയും എസ്‌സി, എസ്ടി അട്രോസിറ്റീസ് ആക്ടിനെതിരെയും മുസ്ലീം പ്രസ്ഥാനങ്ങളും ഹിന്ദു പ്രസ്ഥാനങ്ങളും മാറിമാറി പ്രതിഷേധിച്ചു. എൻഐഎ റെയ്ഡിനെ അപലപിച്ച് എസ്ടിബിഐ പാർട്ടിയുടെയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തിൽ ടൗണ്‍ ഹാൾ, ഉക്കടം, സായിബാബ കോളനി ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും നടന്നു.

അതേസമയം ജില്ലാ പ്രസിഡന്‍റിനെതിരെ ചുമത്തിയ പട്ടികജാതി, പട്ടികവർഗ അതിക്രമ നിയമത്തിനെതിരെ ബിജെപിയും പ്രതിഷേധ പ്രകടനം നടത്തി. 22 ന് രാത്രി ചിത്താപുതുരിൽ ബിജെപി മെട്രോപൊളിറ്റൻ ജില്ലാ ഓഫീസിന്‍റെ വലതുവശത്തുള്ള ട്രാൻസ്ഫോർമറിന ു നേരെ പെട്രോൾ ബോംബ് എറിഞ്ഞു.

അതേ സമയം ഒപ്പനക്കര റോഡിലെ മാരുതി സിൽക്സിനു മുന്നിൽ പെട്രോൾ ബോംബെറിഞ്ഞു. ഈ രണ്ട് സംഭവങ്ങൾക്ക് ശേഷം കോയന്പത്തൂരിൽ അന്ന് രാത്രി സംഘർഷാവസ്ഥ ഉടലെടുത്തു.

അപകടങ്ങൾ തടയുന്നതിനായി 22ന് രാത്രി കോയന്പത്തൂർ മേഖലയിൽ 2000 പോലീസുകാരാണ് സുരക്ഷാ ജോലിയിൽ ഏർപ്പെട്ടിരുന്നത്. നഗരത്തിലുടനീളമുള്ള വാഹന പരിശോധന, ലോഡ്ജുകളെ നിരീക്ഷിക്കൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കൽ തുടങ്ങിയ ജോലികൾ പോലീസ് വകുപ്പ് നടത്തി.

22ന് രാത്രിയോടെ പിരിമുറുക്കം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ, അടുത്ത ദിവസം 23ന് രാവിലെ 100 അടി റോഡിൽ നിന്ന് പ്രശ്നങ്ങൾ ആരംഭിച്ചു. രത്നപുരി ബിജെപി സോണ്‍ പ്രസിഡന്‍റ് മോഹന്‍റെ ഉടമസ്ഥതയിലുള്ള വെൽഡിംഗ് ആക്സസറീസ് കട തുറക്കാൻ മകൻ എത്തിയപ്പോഴാണ് കടയുടെ ബാക്കി ഭാഗങ്ങളിൽ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞതായി വ്യക്തമായത്.

ബിജെപി ഓഫീസിലും ഒപ്പനക്കര റോഡിലും 100 അടി റോഡിലും പെട്രോൾ ബോംബെറിഞ്ഞ സംഭവങ്ങളിൽ സിറ്റി പോലീസ് ഗൗരവമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രാന്തപ്രദേശങ്ങളിലേക്കും സംഘർഷാവസ്ഥ വ്യാപിച്ചത്.

ബിജെപി കോയന്പത്തൂർ സൗത്ത് ജില്ലാ സെക്രട്ടറി പൊന്നുരാജു, പൊള്ളാച്ചി കുമാരൻ നഗർ ശിവ, ശരവണൻ എന്നിവരുടെ വീടുകൾക്കുനേരെ പെട്രോൾ ബോംബെറിഞ്ഞ് രണ്ട് കാറുകളും രണ്ട് ഓട്ടോകളും തകർന്നു. അതേ ദിവസം മേട്ടുപ്പാളയം ഭാഗത്ത് മദൻകുമാറിന്‍റെയും സച്ചിന്‍റേയും ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കടയ്ക്കുനേരെയും പെട്രോൾ ബോംബെറിഞ്ഞു.
അടുത്ത ദിവസം കുനിയമുത്തൂരിൽ ഹിന്ദുമുന്നണി ജില്ലാ ഭാരവാഹി തിയാക്കുവിന്‍റെ കാർ കത്തിക്കാൻ അക്രമികൾ ശ്രമിച്ചു. ഇതേ പ്രദേശത്തെ ബിജെപി ചുമതലയുള്ള പ്രഭുവിന്‍റെ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. മെട്രോപൊളിറ്റൻ പോലീസും റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സും ഇന്നലെ വൈകീട്ട് ഗാന്ധിപുരം മേഖലയിൽ പതാക പരേഡ് നടത്തി.

മുനിസിപ്പൽ പോലീസ് കമ്മീഷണർ ബാലകൃഷ്ണൻ, സമാധാനാന്തരീക്ഷം തകർക്കുന്നവരെ ഗുണ്ടാ ആക്ട് ഉൾപ്പെടെയുള്ള കർശന നിയമങ്ങൾ പ്രകാരം അറസ്റ്റ് ചെയ്യുമെന്നും കുറ്റക്കാരെ ഉടൻ പിടികൂടുമെന്നും ഉറപ്പു നൽകി. പരേഡിനെ തുടർന്ന് വൈകീട്ട് കോയന്പത്തൂർ പോലീസ് കമ്മീഷണർ ഓഫീസിൽ എഡിജിപി താമരൈക്കണ്ണന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നു. കോയന്പത്തൂരിൽ താമസിക്കുന്ന സംസ്കൃതി ഭാരതിയുടെ തമിഴ്നാട് കേരളാ കേന്ദ്രം ചുമതലയുള്ള അനന്ത കല്യാണ കൃഷ്ണന്‍റെ വീടിനുനേരെ ഇന്നലെ രാത്രി പെട്രോൾ ബോംബെറിഞ്ഞു.

അർധരാത്രി കുനിയമുത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുബ്ബുലക്ഷ്മി നഗർ ഭാഗത്ത് വാട്ടർ ക്യാനുകൾ വിതരണം ചെയ്യുകയായിരുന്ന ബിജെപി പ്രവർത്തകൻ ഭരതിന്‍റെ കാറിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. രാത്രിയിൽ തുടർച്ചയായി രണ്ടു സംഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പോലീസ് വാഹന പരിശോധന നടത്തിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറ്റകൃത്യങ്ങൾ നടക്കുന്നതിനാൽ പതിവില്ലാത്ത സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥർ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ക്യാന്പ് ചെയ്ത് നിരീക്ഷണത്തിലാണ്. ഉക്കടം, കറന്പുകട, കുനിയമുത്തൂർ, കോയന്പത്തൂർ, ആത്തുപാലം ടൗണ്‍ ഹാൾ, മരക്കടയ് തുടങ്ങിയ ഹൈന്ദവ, ഇസ്ലാം ആരാധനാലയങ്ങളിലും മുസ്ലീം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതുപോലെ പൊള്ളാച്ചി, മേട്ടുപ്പാളയം മേഖലകളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സംഭവം നടന്ന സ്ഥലങ്ങളിലെ 400 സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ കമാൻഡോകളെ വിന്യസിച്ചു. ഇതിനകം, നഗരത്തിലുടനീളം 4000ലധികം പോലീസുകാർ സുരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്, കൂടുതൽ സുരക്ഷയ്ക്കായി മധുര, ട്രിച്ചി, സേലം ജില്ലകളിൽ നിന്ന് 1200 പോലീസുകാരെ വിളിച്ചിട്ടുണ്ട്. ഇവർക്കൊപ്പം 100 കമാൻഡോ സൈനികരെയും 400 അതിവേഗ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

കോയന്പത്തൂരിലെ പ്രധാന ഭാഗങ്ങളിലെല്ലാം പോലീസ് സുരക്ഷാ ക്രമീകരണത്തിലാണ്. സമാധാനാന്തരീക്ഷം തകർക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മതസൗഹാർദവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന കോയന്പത്തൂരിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതു വേദനാജനകമാണെന്നും പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു.