അലനല്ലൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനം പരാജയമെന്നു സിപിഎം
Saturday, June 5, 2021 12:50 AM IST
അലനല്ലൂർ : പാലക്കാട് ജില്ലയിൽ വലിയതോതിൽ രോഗവ്യാപനമുള്ള പഞ്ചായത്താണ് അലനല്ലൂർ. എന്നാൽ കോവിഡ് നിയന്ത്രിക്കാൻ ക്രിയാത്മകമായ ഒരു നടപടിയും പഞ്ചായത്ത് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം ആരോപിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി കൂടിയാലോചനകൾ നടത്തി ഇതിനൊരു നടപടി കണ്ടെത്തിയില്ലെങ്കിൽ പഞ്ചായത്ത് ഭയാനകമായ അവസ്ഥയിലേക്ക് മാറുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.
പഞ്ചായത്തിൽ പരമാവധി പരിശോധനകൾ കോളനികളിൽ ഉൾപ്പെടെ നടത്തി രോഗബാധിതരെ കണ്ടെത്തി ഐസോലേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. വേണ്ടത്ര സൗകര്യമില്ലാത്തവരുണ്ടെങ്കിൽ അവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
അവർക്ക് ഭക്ഷണമോ ധാന്യമോ എത്തിക്കാനുള്ള സംവിധാനം വേണം. ഇതിനായി സമഗ്രമായ ഒരു പ്രവർത്തന പദ്ധതി തയ്യാറാക്കി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജനസംഘടനകൾ, വ്യാപാരി വ്യവസായി സംഘടന അംഗങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തി പദ്ധതി തയ്യാറാക്കണം.
ജനകീയ ആവശ്യത്തെത്തുടർന്ന് ആന്‍റിജൻ ടെസ്റ്റുകൾ നടത്തിയത് അലനല്ലൂർ, കോട്ടപ്പള്ള നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. എന്നാൽ ഗ്രാമങ്ങളിൽ ആന്‍റിജൻ ടെസ്റ്റുകൾ നടത്തി മുഴുവൻ കോവിഡ് ബാധിതരേയും കണ്ടെത്തണം.
അലനല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആന്‍റിജൻ ടെസ്റ്റുകൾ നടത്തുന്നതിന് തടസ്‌സമില്ലാതെ ഇതിനുള്ള സംവിധാനങ്ങൾ കണ്ടെത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. കോവിഡ് ബാധിതർക്ക് കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കാൻ കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലുകളിൽ സംവിധാനമൊരുക്കണം.
സർക്കാർ നിർദേശിച്ച വാർ റൂം ഇതുവരെ പഞ്ചായത്ത് ആരംഭിച്ചിട്ടില്ല. ഇത് ആരംഭിക്കുന്നതിനുള്ള നടപടി വേണം. കൂടാതെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
എല്ലാകാലത്തും അലനല്ലൂർ പഞ്ചായത്തിൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും വ്യാപകമാകാറുണ്ട്. ഇക്കാര്യം മുന്നിൽ കണ്ട് ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പഞ്ചായത്ത് ഇക്കാര്യങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് സിപിഎം നേതാക്കൾ മുന്നറിയിപ്പ് നൽകി.
സിപിഎം ഏരിയ സെന്‍റർ അംഗം എം.ജയകൃഷ്ണൻ, കെ.എ.സുദർശനകുമാർ, പി.മുസ്തഫ, ടോമി തോമസ്, വി.അബ്ദുൾ സലീം, പി.രഞ്ജിത്ത് പ്രസംഗിച്ചു.