നാട്ടിൽ ആളിറങ്ങി; മണ്ണാർക്കാട് നഗരത്തിൽ കിലോമീറ്ററുകളോളം ഗതാഗത തടസം
Saturday, June 5, 2021 12:50 AM IST
മണ്ണാർക്കാട് : കോവിഡ് വ്യാപനം കുറയാത്തതിനാൽ ശനിയാഴ്ച്ച മുതൽ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങവെ മണ്ണാർക്കാട് നഗരത്തിൽ കിലോമീറ്ററുകളോളം ഗതാഗത തടസം. കോടതിപ്പടി മുതൽ കുന്തിപ്പുഴവരേയും മുൻസിപ്പൽ ബസ് സ്റ്റാൻഡ് വരേയും നീണ്ടനിര നാല് മണിക്കൂറോളം തുടർന്നു.

പോലീസിനും അവരെ സഹായിക്കാനിറങ്ങിയ ഐ എ ജി, സിവിൽ ഡിഫൻസ് പ്രവർത്തകർക്കും നിയന്ത്രിക്കാനാവുന്നതിലും അപ്പുറമായി വാഹനങ്ങളുടെ തിരക്ക്. വെള്ളിയാഴ്ച്ച രാവിലെ 10നാരംഭിച്ച തിരക്ക് ഉച്ചക്ക് ഒരു മണിക്ക് ശേഷവും തുടർന്നു.

നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍ പിൻവലിച്ചതിനെ തുടർന്ന് ഒട്ടുമിക്ക കടകളും ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതാണ് തിരക്ക് വർദ്ധിപ്പിച്ചത്.

കൂടാതെ ശനിയാഴ്ച്ച മുതൽ കടുത്ത നിയന്ത്രണത്തിലേക്ക് പോവുന്നതിനാൽ സാധനങ്ങൾ ശേഖരിക്കാനും മറ്റുമായി നഗരത്തിലിറങ്ങിയവരും നിരവധിയാണ്. പോലീസിന്‍റെ പരിശോധനയില്ലാത്തതിനാൽ ആർക്കും നിരത്തിലിറങ്ങാമെന്ന അവസ്ഥയുമുണ്ട്. ഇത് വലിയ പ്രത്യാഘാതങ്ങൾക്ക് ഇട നൽകും.