ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർക്കു പരിക്ക്
Saturday, June 5, 2021 12:46 AM IST
കല്ലടിക്കോട് : കോഴിക്കോട് പാലക്കാട് ദേശീയ പാത പനയംപാടത്ത് വീണ്ടും അപകടം.
ഇന്നലെ പുലർച്ചെ മൂന്നിന് കോഴിക്കോട്ടിൽ നിന്നും പാൽ ഇറക്കി വരുന്ന ലോറിയും, പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട്ടിലേക്ക് പച്ചക്കറി കയറ്റി വരുന്ന പിക്കപ്പ് വാഹനം തമ്മിൽ പനയംപാടത്ത് വെച്ചായിരുന്നു അപകടം തുടർച്ചയായി അപകടം നടക്കുന്ന സ്ഥലമാണിത്.

അപകടത്തിൽ ഇരു വാഹനത്തിലെയും ഡ്രൈവർമാർക്ക് ചെറിയ പരിക്കുകൾ സംഭവിച്ചു, ഇടിയുടെ ആഘാത്തിൽ പിക്കപ്പ് വാഹനം മറിഞ്ഞു ലോറിയുടെ മുൻ ഭാഗം തകർന്നു.

അപകടം സംഭവിക്കുന്പോൾ ചെറിയ മഴയുണ്ടായിരുന്നു, അപകടം സംഭവിച്ച് അരമണിക്കൂർ കഴിഞ്ഞ് സ്ഥലത്തെ സാമൂഹ്യ പ്രവർത്തകൻ ഷമീറിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവർത്തനം തുടങ്ങിയത് തുടർന്ന് ക്രെയിൻ എത്തി വാഹനത്തെ ഉയർത്തിയത്.

ഈ സ്ഥലത്തു തന്നെ മുൻപ് അപകടങ്ങളിൽ ഒരു വണ്ടികാരന്‍റെ കാലും വേറെയൊരു വണ്ടിക്കാരന്‍റെ കാൽപത്തിയും നഷ്ടപ്പെട്ടിരിന്നു. റോഡ് പണി കഴിഞ്ഞതിനു ശേഷം ഈ ഭാഗങ്ങളിൽ അപകടം നിത്യമായിരുന്നു അന്നു മുതൽ തന്നെ റോഡിന്‍റെ അശാസ്ത്രീയതെപറ്റി നാട്ടുകാർ പരാതിപെട്ടിരുന്നു. മുൻപ് അപകടസ്ഥലങ്ങൾ എം പി അടക്കമുള്ളവർ മുൻപ് സന്ദർശിച്ചിരുന്നു. മാധ്യമങ്ങളിലും, ആളുകളുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയപാതയിൽ ഗ്രിപ്പിനായി ജെസിബി ഉപയോഗിച്ച് വരച്ചിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കിപ്പുറം വീണ്ടും അപകട പരന്പര തുടരുകയാണ്.