രണ്ടുവർഷമായിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം
Monday, April 19, 2021 12:31 AM IST
മണ്ണാർക്കാട് : തിരുവിഴാംകുന്ന് അന്പലപ്പാറ വെള്ളിയാർ പുഴയിലെ തെയ്യംകുണ്ടിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതികളെ പിടികൂടാൽ കഴിയാത്തതിൽ നാട്ടുകാരിൽ അമർഷം ഏറുന്നു. മണ്ണാർക്കാട്ടെ വനംവകുപ്പിലും പോലീസിലും ഒരു പോലെ കേസുള്ള പ്രതികളെ സംരക്ഷിക്കുന്നതായി നാട്ടുകാരും പ്രകൃതിസംരക്ഷകരും ഒരുപോലെ പറയുന്നു.
2020 മേയ് 27നാണ് അന്പലപ്പാറ വെള്ളിയാർ പുഴയിലെ തെയ്യംകുണ്ടിൽ 15 വയസ്‌സ് തോന്നിക്കുന്ന ഗർഭിണിയായ പിടിയാനയാണ് ചരിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ സ്പോടകവസ്തു കടിച്ച് നാവിനും താടിയെല്ലിനും ഗുരുതരമായ പരുക്ക് പറ്റി തീറ്റ എടുക്കാൻ കഴിയാതെയാണ് കാട്ടാന ചരിഞ്ഞതെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് 2020 ജൂണ്‍ ആറിന് അന്പലപ്പാറയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരനായ മലപ്പുറം അരീക്കോട് സ്വദേശി വെറ്റിലപ്പാറ ഓടക്കയം മലയിൽ കാലയിൽ വീട്ടിൽ വിൽസ(35)നെ മണ്ണാർക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ യൂ.ആഷിക് അലിയും സംഘവും പിടികൂടിയിരുന്നു.
ഇയാൾ പറഞ്ഞ മൊഴിയിൽ തേങ്ങ രണ്ടായി പിളർത്തി അതിൽ സ്ഫോടകവസ്തു നിറച്ചത് താനാണെന്ന് അന്നത്തെ ഡി എഫ് ഒ യായിരുന്ന കെ.കെ.സുനിൽകമാറിനോട് പറഞ്ഞിരുന്നു.
ഇതുമായ് ബന്ധപ്പെട്ട് എസ്റ്റേറ്റ് ഉടമയും കേസിലെ ഒന്നും രണ്ടും പ്രതികളായ അന്പലപ്പാറ ഒതുക്കും പുറത്ത് വീട്ടിൽ അബ്ദുൾ കരീം, മകൻ റിയാസുദ്ദീൻ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പത്ത് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് അന്വേഷണ വിഭാഗത്തിന് തലവേദനയായിരിക്കുകയാണ്.
കഴിഞ്ഞ സെപത്ബറിൽ പ്രതികളെ പിടികൂടുന്നതിനുവേണ്ടി അന്വേഷണ സംഘം കേന്ദ്ര വൈൽഡ് ലൈഫ് ക്രൈം കണ്‍ട്രോൾ ബ്യൂറോയുടെ സഹായം തേടിയിരുന്നു.
എന്നാൽ അതിന്‍റെ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ തമിഴ്നാടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽതമിഴ്നാട് ക്യൂബ്രഞ്ച് പോലീസുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഉൗർജ്ജിതമാക്കിയതായി ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു.പ്രതികളെ കോടതിയിൽ ഹാജാരാക്കാൻ ബന്ധുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനിടെ കേസ് ഒതുക്കിതീർക്കാൻവേണ്ടി ദല്ലാൾമാരെ അയച്ചിരുന്നതായും പ്രമാദവും അതിക്രൂരവുമായ സംഭവമായതിനാൽ പ്രതികളെ സറണ്ടറാക്കാൻ വേണ്ടി നിർദ്ദേശം നൽകി പറഞ്ഞു വിട്ടതായും ഡി.എഫ് ഒ പറഞ്ഞു.
പ്രത്യേക സംഘത്തെവെച്ച് പ്രതികളെ പിടികൂടാനുള്ള കഠിനശ്രമത്തിലാണ് വനപാലക സംഘം.