തൃശൂർ: പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് പത്രസമ്മേളനത്തിൽ പറഞ്ഞു.

നാലായിരത്തിലധികം പോലീസുകാരെ വിന്യസിക്കും. സുരക്ഷാചുമതലയിലുള്ള എല്ലാ സീനിയർ ഓഫീസർമാരും ഇൻസ്‌പെക്ടർമാരും പരിചയസമ്പന്നരായിരിക്കും. പോലീസ് വകുപ്പ് രണ്ടുമാസംമുമ്പേപൂരത്തിന്‍റെ സുരക്ഷാനടപടികൾ ആരംഭിച്ചിരുന്നു. വിന്യസിക്കുന്ന സേനാംഗങ്ങളിൽ 35 ഡിവൈഎസ്പിമാർ, 71 ഇൻസ്‌പെക്ടർമാർ, 280 എഎസ്ഐ, എസ്‌സിപിഒ റാങ്കിലുള്ളവർ, 3400ഓളം സിപിഒമാർ, 200 വനിതാ സിപിഒമാർ എന്നിവരുൾപ്പെടുന്നു. പത്തു ഡ്രോണുകളും ഒരു ആന്‍റി ഡ്രോൺ സിസ്റ്റവും വിന്യസിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ പൂർത്തിയായി.

പൂരത്തിനെത്തുന്നവർക്കു കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 44 ഇടങ്ങളിലാണ് പാർക്കിംഗ് സജ്ജമാക്കിയിട്ടുള്ളത്. നഗരത്തിൽ 337 സിസിടിവി കാമറ സ്ഥാപിച്ചു. ലഹരി ഉപയോഗം തടയാൻ സ്പെഷൽ സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. പൂരവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ചാണ് കാര്യങ്ങൾ നടത്തുന്നതെന്നും ഡിജിപി പറഞ്ഞു.