തൃപ്രയാർ: സെന്‍ററിലെ ചുമട്ടു തൊഴിലാളി നാട്ടിക സ്വദേശി നമ്പേട്ടിവീട്ടിൽ രാധാകൃഷ്ണനെ (56) ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ.

താന്ന്യം തോട്ടാഞ്ചിറ ദേശത്ത് പട്ടാട്ട് വീട്ടിൽ സനിലിനെ (29) യാണ് പെരിങ്ങോട്ടുകരയിൽ നിന്നും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളായ റോഷൻ, കാർത്തിക്, സായ് രാജ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ സദാശിവൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ലെനിൻ, സിവിൽ പോലീസ് ഓഫിസർമാരായ ജെസ്ലിൻ തോമസ്, സിജി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ

വലപ്പാട്: വധശ്രമ കേസിൽ ശിക്ഷാ വിധിക്കു ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. നാട്ടിക എകെജി ദേശത്ത് മന്നംപറമ്പിൽ സന്ദീപ് (28) ആണ് നാട്ടിക പരിസരത്തു നിന്നും വലപ്പാട് പോലീസ് പിടികൂടിയത്. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, മനോജ്, രാജേഷ് കുമാർ, ബിജേഷ്, ജെസ്ലിൻ തോമസ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായി.