തൃശൂർ: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടത്തുമെന്നു മന്ത്രിമാരായ അഡ്വ. കെ. രാജനും ഡോ. ആർ. ബിന്ദുവും പത്രസമ്മേളനത്തിൽ പറഞ്ഞു.

സാധാരണരീതിയിൽ വെടിക്കെട്ട് നടത്തുന്നതിൽ പ്രയാസമില്ല. വെടിമരുന്ന് സൂക്ഷിക്കുന്ന അറ (മാഗസിൻ) ശൂന്യമാക്കിവയ്ക്കണമെന്ന പൊതുനിബന്ധന പാലിച്ചാണ് ഇപ്രാവശ്യം പൂരത്തിനു വെടിക്കെട്ട് നടത്തുക.

പൂരത്തിന്‍റെ എല്ലാ ശോഭയും വെടിക്കെട്ടിനുണ്ടാകുമെന്നും നിയമോപദേശം സ്വീകരിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പൂർണസുരക്ഷ ഉറപ്പുവരുത്തി എല്ലാവർക്കും വെടിക്കെട്ട് ആസ്വദിക്കാൻവേണ്ട നടപടികൾ സ്വീകരിക്കും. നിയമപരമായി പ്രയാസങ്ങളില്ലാത്ത രീതിയിൽ ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ചു വെടിക്കെട്ട് നടത്താൻ വേണ്ട നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്നു മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്തു.