പറപ്പൂർ: സെന്‍ററിൽ ടെംമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

പറപ്പൂർ ഓട്ടുകമ്പനിക്കു സമീപം ചാലയ്ക്കൽ ഓമനയുടെയും കോഞ്ഞങ്ങത്ത് രാജന്‍റെയും മകനായ രവിജിത്ത്(30) ആണ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. രവിജിത്ത് വാദ്യകലാകാരനാണ്.

ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു സംഭവം. അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ രവിജിത്തിന്‍റെ ബൈക്കിൽ ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടെംമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ പറപ്പൂർ ആക്ട്‌സ് പ്രവർത്തകർ രവിജിത്തിനെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ രവിജിത്ത് മരണത്തിന് കീഴടങ്ങി. സംസ്കാരം നടത്തി.