പുതുക്കാട്: കല്ലൂരില്‍ യുവാവിനെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കല്ലൂര്‍ മാവിന്‍ചുവട് സ്വദേശി മടത്തിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ലാലിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

തലയ്ക്കും കൈയ്ക്കും കാലിലും ഇരുമ്പുകമ്പികൊണ്ട് അടിയേറ്റ പ്ലാവിന്‍കുന്ന് സ്വദേശി കുറുവത്ത് വീട്ടില്‍ ജിത്തു ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി കല്ലൂര്‍ മാവിന്‍ചുവടിലായിരുന്നു സംഭവം.

മൂന്നുമാസം മുന്‍പ് ജിതിന്‍ലാലില്‍ നിന്ന് ജിത്തു 10,000 രൂപ പലിശയ്ക്ക് കടംവാങ്ങിയിരുന്നു. കടം വാങ്ങിയ തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെ റോഡില്‍ തടഞ്ഞുനിര്‍ത്തിയാണ് പ്രതി യുവാവിനെ ആക്രമിച്ചത്.

പ്രതിയ്ക്കെതിരെ കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തത്. പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാര്‍, എസ്‌ഐ കൃഷ്ണന്‍, ഗ്രേഡ് സീനിയര്‍ സിപിഒമാരായ വി.ഡി. അജി, സുജിത്ത് കുമാര്‍, അനീഷ്, സിപിഒ കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.