വായ്പത്തട്ടിപ്പ്: പ്രതി അറസ്റ്റില്‍
Monday, October 14, 2024 7:36 AM IST
ഇരിങ്ങാലക്കുട: കോടികളുടെ വായ്പ തരപ്പെടുത്താമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ കേസില്‍ വെള്ളാങ്ങല്ലൂര്‍ സ്വദേശി മൂത്തേരി വീട്ടില്‍ എണ്ണ ദിനേശന്‍ എന്ന ദിനേശനെ (54) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം അറസ്റ്റു ചെയ്തു.

എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്‌കന് ബിസിനസ് ആവശ്യത്തിനായി ഒരു കോടി രൂപ ലോണ്‍ ശരിയാക്കാമെന്നു പറഞ്ഞ് സമീപിച്ച ദിനേശന്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതല്‍ പലപ്പോഴായി 3.60 ലക്ഷം രൂപ പ്രോസസിംഗ് ചാർജ് എന്നപേരിൽ കൈപ്പറ്റി.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ ശരിയാക്കുകയോ വാങ്ങിയ പണം തിരികെനല്‍കുകയോ ചെയ്തില്ല. വീണ്ടും സമയം നീട്ടിയതോടെയാണ് ദിനേശന്‍റെ തട്ടിപ്പുകഥകള്‍ പരാതിക്കാരന്‍ അറിഞ്ഞത്. ആവശ്യക്കാരെ വിശ്വാസത്തിലെടുക്കാന്‍ ഇയാൾ ആഡംബര കാറുകളില്‍ സഞ്ചരിച്ചാണ് തട്ടിപ്പിനായി എത്തിയിരുന്നത്.

പണം അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടുമാത്രമാണ് കൈപ്പറ്റുക. തന്‍റെ അക്കൗണ്ടില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതാണെന്നും അതിനാല്‍ ഇന്‍കംടാക്‌സ്, ഇഡി മുതലായ ഏജന്‍സികളുടെ അന്വേഷണം വരുമെന്നുമാണ് ഇതിനുകാരണമായി പറഞ്ഞിരുന്നത്. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ മറ്റൊരു കേസില്‍ ഒളിവിലായിരുന്ന ദിനേശന്‍ കോടതിയില്‍നിന്ന് ജാമ്യം നേടി കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ ഹാജരായി.


എന്നാല്‍ ഇരിങ്ങാലക്കുടയില്‍ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തത് ഇയാള്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റിലായ ദിനേശന്‍ ഇരിങ്ങാലക്കുട സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്.

വഞ്ചനാ കേസുകളടക്കം ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലായി വിവിധ കേസുകളില്‍ പ്രതിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. എസ്ഐ ആല്‍ബി തോമസ്, സി.എം. ക്ലീറ്റസ്, സീനിയര്‍ സിപിഒ കെ.വി. സജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.