പൊതുമരാമത്ത് ഓഫീസിനു മുന്നില്‍ ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ
Monday, October 7, 2024 7:14 AM IST
ഇരിങ്ങാലക്കുട: ഉപജീവനമായിരുന്ന വീട്ടമ്മയുടെ വഴിയോര കരിക്കുകട പൊളിച്ചുനീക്കിയതോടെ കന്നാസില്‍ പെട്രോളുമായി ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ പൊതുമരാമത്ത് ഓഫീസിനു മുന്നില്‍. മൂന്നു വര്‍ഷത്തിലധികമായി കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ ക്ഷേത്രത്തിന് എതിര്‍വശം റോഡരികില്‍ കരിക്കുകച്ചവടം നടത്തിയിരുന്ന വീട്ടമ്മയുടെ വഴിയോര കരിക്കുകടയാണു പൊതുമരാമത്ത് ഉദ്യഗോസ്ഥര്‍ പൊളിച്ചുനീക്കിയത്.

താണിശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന ചെട്ടിത്തൊടി വീട്ടില്‍ രമ്യയാണ് ആത്മഹത്യാഭീഷണിയുമായി പൊതുമരാമത്ത് ഓഫീസിനു മുന്നിലെത്തിയത്.

അപകടത്തില്‍ കെെയും കാലും ഒടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു മാസമായി രമ്യ കട നടത്തിയിരുന്നില്ല. വീണ്ടും കച്ചവടം തുടങ്ങുന്നതിനായി താല്‍ക്കാലിക ഷെഡ് നിര്‍മിച്ചുകൊണ്ടിരിക്കെയാണ് ഷെഡ് നിര്‍മാണത്തിനായി കുഴിച്ചിട്ട ഇരുമ്പ് പൈപ്പുകള്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയത്.


വിവരമറിഞ്ഞ രമ്യ തന്‍റെ മൂന്നു മക്കളുമായി പൊതുമരാമത്ത് ഓഫീസില്‍ എത്തുകയായിരുന്നു. അനുകൂലമായ മറുപടി ലഭിക്കാതിരുന്നാല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനായി പെട്രോളും തീപ്പെട്ടിയും കെെയില്‍ കരുതിയിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് രമ്യയുടെ കെെയില്‍നിന്ന് ബലമായി പെട്രോള്‍ പിടിച്ചുവാങ്ങി. ഇതോടെ സമീപത്തെ കുളത്തിനരികിലേക്ക് ഓടിയ രമ്യയെ പോലീസ് ബലമായി തടുത്തുനിര്‍ത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവില്‍ രമ്യ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

നാട്ടുകാരുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അറിയിച്ചതു പ്രകാരമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കരിക്കുകട പൊളിച്ചുനീക്കിയതെന്നു പഞ്ചായത്തംഗം വൃന്ദ അജിത്കുമാര്‍ പറഞ്ഞു.