റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
Saturday, May 18, 2024 1:39 AM IST
വാസുപുരം: കനത്ത മഴപെയ്താല്‍ റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിസരവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം - ചെമ്പുച്ചിറ റോഡില്‍ കോതേംഗലം ക്ഷേത്രപരിസരത്താണ് രൂക്ഷമായ വെള്ളക്കെട്ടുള്ളത്. മഴ പെയ്താല്‍ റോഡില്‍ വെള്ളം ഉയരുന്നതുമൂലം സമീപത്തുള്ള വീടുകളിലെ താമസക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍വീഴുന്ന മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രശ്‌നമാകുന്നത്. മഴക്കാലമായാല്‍ റോഡുതകര്‍ന്ന് സ്ഥിരമായി വെള്ളക്കട്ടുണ്ടാകുന്ന സ്ഥലമാണിത്.

വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുന്നതിനാല്‍ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതംനിറഞ്ഞതായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് കഴിഞ്ഞവര്‍ഷം ഇവിടെ ടൈല്‍വിരിച്ച് റോഡ് നവീകരിച്ചത്.

എന്നാല്‍ മഴവെള്ളം പൂര്‍ണമായി ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള ആഴവും വീതിയും കുറഞ്ഞ കാനയിലൂടെ ശരിയായ തോതില്‍ വെള്ളം ഒഴുകിപ്പോകാത്തതാണ് റോഡില്‍ വെള്ളക്കെട്ടുരൂപപ്പെടാന്‍ ഇടയാക്കുന്നത്. കനത്തമഴ പെയ്യുമ്പോള്‍ നാലടിയോളം ഉയരത്തില്‍ റോഡില്‍ വെള്ളം പൊങ്ങുമെന്ന് സമീപവാസികള്‍ പറയുന്നു.


റോഡില്‍ കെട്ടിക്കിടക്കുന്ന വെള്ളം വീടുകളിലേക്കും ഒഴുകിയെത്തുന്നുണ്ട്. പതിവായി റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് രോഗഭീതിയും ഉയര്‍ത്തുന്നു. കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും ഏറെ ക്ലേശിച്ചാണ് ഈ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്നത്. മഴക്കാലം ആരംഭിച്ചപ്പോഴേയ്ക്കും ഇതാണവസ്ഥയെങ്കില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ ഇതുവഴിയുള്ള യാത്ര അസാധ്യമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരനടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.