അമലയില്‍ ദേശീയ ലൈബ്രറി സെമിനാര്‍ സമാപിച്ചു
1397491
Tuesday, March 5, 2024 1:26 AM IST
തൃശൂർ: സുസ്ഥിരവിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ലൈബ്രറികളുടെ പങ്ക് എന്ന വിഷയത്തില്‍ അമല മെഡിക്കല്‍ കോളജ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, അക്കാദമിക് ലൈബ്രറി അസോസിയേഷന് (എഎല്‍എ), കേരള മെഡിക്കല്‍ ലൈബ്രറി അസോസിയേഷന് എന്നിവ സംയുക്തമായി സംഘടിപ്പിച്ച നാഷണല്‍ സെമിനാറും എഎല്‍എ അവാര്‍ഡ് ദാനവും നടന്നു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റി ചീഫ് ലൈബ്രേറിയനും റിസര്‍ച്ച് ഗൈഡുമായ ഡോ. മേഴ്സി ലിഡിയ മുഖ്യപ്രഭാഷണം നടത്തി.
വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.ആര്. ശശീന്ദ്രനാഥ്, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, കരൈകുഡി അളഗപ്പ സര്‍വകലാശാലയിലെ ഡോ. മുത്തുമാരി, എഎൽഎ ജനറല്‍ സെക്രട്ടറി ഡോ. വി.എസ്. സ്വപ്ന, കെഎംഎല്എ പ്രതിനിധിയും മലബാര്‍ കാന്‍സര്‍ സെന്റര്‍ ലൈബ്രേറിയനുമായ ഡോ. ഹരീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
എഎൽഎയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ഡോ. ഹുമയൂണ്‍ കബീറിനും യുവ ലൈ ബ്രേറിയനുള്ള അവാര്‍ഡ് കെ.ആര്. സുരേഖയ്ക്കും സമ്മാനിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എ.ടി. ഫ്രാന്‍സിസ് സ്വാഗതവും സി.ജി. ദീപ നന്ദിയും പറഞ്ഞു.
ഡോ. ജോണ്‍ നീലങ്കാവില്‍ (ഡി വികെ ബംഗളൂരു), ദിനേഷ് രാവട്ട്, ബിബിന്‍ ബാബുരാജ്, അനൂപ് കുമാര്‍ (ഡല്‍ഹി), അബ്ദുള്‍ റസാക്ക്, മുജീബ് റഹ്മാന് (പാലക്കാട്), എസ്. ജസിമുദ്ദീൻ, ഡോ. വിമല്‍ കുമാര്‍ (കോട്ടയം), ഫിഷറീസ് സര്‍വകലാശാലയിലെ ഡോ. കുഞ്ഞുമുഹമ്മദ്, അമല ലൈബ്രേറിയന്മാരായ ഡോ. എ.ടി. ഫ്രാ ന്‍സിസ്, വി.ജെ. ലിറ്റി തുടങ്ങി 40 പേര് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ദക്ഷിണേന്ത്യയിലെ 210 ലൈബ്രറി വിദഗ്ധര്‍ പങ്കെടുത്തു.