എടക്കുളം ദേവാലയ പൂര്‍ത്തീകരണത്തില്‍ ഒരുമയുടെ സന്ദേശം: മാര്‍ കണ്ണൂക്കാടന്‍
Tuesday, November 28, 2023 1:57 AM IST
എടക്കുളം: പുനര്‍നിര്‍മിച്ച എടക്കുളം സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവകദേവാലയത്തിന്‍റെ പുനഃപ്രതിഷ്ഠ - കൂദാശാകര്‍മം നടത്തി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പുനഃപ്രതിഷ്ഠാകര്‍മങ്ങള്‍ക്കും ദിവ്യബലിക്കും മുഖ്യകാര്‍മികത്വം വഹിച്ചു.

ഒരുമയുടെ സന്ദേശമാണ് ഈ ദേവാലയത്തിന്‍റെ നവീകരണത്തിൽ കാണുവാന്‍ സാധിക്കുന്നതെന്ന് മാർ കണ്ണൂക്കാടൻ പറഞ്ഞു. 141 വീട്ടുകാരുള്ള എടക്കുളം ഇടവക 270 ദിവസങ്ങള്‍കൊണ്ടാണ് ദേവാലയത്തിന്‍റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇത് ഒരുമയുടെയും കൂട്ടായ്മയുടെയും സന്ദേശമാണ് നല്‍കുന്നതെന്ന് ബിഷപ് കൂട്ടിച്ചേർത്തു.

രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, സെന്‍റ് പോള്‍ മൈനര്‍ സെമനിനാരി മുന്‍ റെക്ടര്‍ ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, രൂപത ചാൻസലർ ഫാ. കിരൺ തട്ട്‌ല, മുന്‍വികാരിമാരായ ഫാ. ബിനോയ് പൊഴോലിപ്പറമ്പില്‍, ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, വെള്ളാങ്കല്ലൂര്‍ ഇടവക വികാരി ഫാ. ഷെറന്‍സ് ഇളംതുരുത്തി എന്നിവര്‍ സഹകാര്‍മികരായിരുന്നു.


ഇടവക നിര്‍മിച്ചുനല്‍കുന്ന ഭവനങ്ങളുടെ ശിലാവെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. ദിവ്യബലിക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ അനുഗ്രഹപ്രഭാഷണവും വികാരി ഫാ. ജോര്‍ജ് പാലമറ്റം ആമുഖപ്രഭാഷണവും നിർവഹിച്ചു.

കല്‍പ്പറമ്പ് ഫൊറോന വികാരി ഫാ. ഡേവിസ് കുടിയിരിക്കല്‍ ആശംസകളർപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ യു.കെ. മൈസണ്‍, കണ്‍സ്ട്രക്‌ഷന്‍ കണ്‍വീനര്‍ ഡേവിസ് ഊക്കന്‍, കൈക്കാരന്‍മാരായ ബാബു ജി. ഊക്കന്‍, യു.എം. ജോസ്, ഡോ. മാത്യു പോൾ ഊക്കൻ, ആർക്കിടെക്ട് സന്തോഷ് ജോൺ എന്നിവര്‍ പ്രസംഗിച്ചു. പ്രമേഹരോഗികള്‍ക്കുള്ള ഇന്‍സുലിന്‍ പമ്പ് വിതരണം, ഉപഹാര വിതരണം, സില്‍ച്ചാര്‍ മിഷന്‍ ഫണ്ട് കൈമാറല്‍ എന്നിവയും നടന്നു.