അളഗപ്പനഗർ ഇഎസ്ഐ ഡിസ്പെൻസറി തകർച്ചയിൽ
Friday, June 9, 2023 12:39 AM IST
പുതുക്കാട്: നൂറുകണക്കിനു രോഗികൾക്ക് ആശ്രയമായ അളഗപ്പനഗർ ഇഎസ്ഐ ഡിസ്പെൻസറി ശോച്യാവസ്ഥയിൽ. ചുമരുകൾ വിണ്ടുകീറിയും മേൽത്തട്ട് തകർന്നും നിൽക്കുന്ന ഡിസ്പെൻസറി കെട്ടിടത്തിൽ ഡോക്ടർമാരും ജീവനക്കാരും രോഗികളും ഭീതിയോടെയാണ് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇഎസ്ഐ കോർപ്പറേഷനാണു ഡിസ്പെൻസറിയുടെ ഭൗതിക സാഹചര്യങ്ങൾ ഉറപ്പു വരുത്തേണ്ടത്.

1982-ൽ ആരംഭിച്ച ഡിസ്പെൻസറിയുടെ അറ്റകുറ്റപ്പണി മൂന്നുവർഷം മുന്പാണു നടന്നത്. തറയും ചുമരും ബലപ്പെടുത്താതെ ട്രസ് മേഞ്ഞതു കെട്ടിടത്തിനു ഭീഷണിയാകുമെന്നാണ് ആശങ്ക. പ്രതിദിനം 300 രോഗികളാണിവിടെ എത്തുന്നത്. ഒരു ഹോമിയോ ഉൾപ്പെടെ അഞ്ചു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. പരിശോധനയും മരുന്ന് നൽകുന്ന ഫാർമസിയും പ്രവർത്തിക്കുന്നത് അപകടാവസ്ഥയിലായ മേൽക്കൂരക്ക് കീഴിലാണ്.

തോട്ടം, ഓട്ട് കന്പനി തൊഴിലാളികൾ ധാരാളമുള്ള മേഖലയിൽ കെ. കരുണാകരന്‍റെ പ്രത്യേക താൽപര്യത്തിലാണ് ഡിസ്പെൻസറി അനുവദിച്ചത്. ജീവനക്കാരെ നൽകുന്നത് സംസ്ഥാന സർക്കാരാണെങ്കിലും അറ്റകുറ്റപ്പണികൾക്ക് ഇ.എസ്.ഐ. കോർപ്പറേഷൻ കേന്ദ്രപൊതുമരാമത്ത് വകുപ്പിനെയാണ് ആശ്രയിക്കുന്നത്. സിപിഡബ്ല്യുഡി ചുമതലപ്പെടുത്തുന്ന കരാർ ഏജൻസികളാണു ഡിസ്പെൻസറിയുടെ അറ്റകുറ്റപ്പണി നടത്തുന്നത്. ജീവനക്കാരും സംസ്ഥാന സർക്കാരും നിസഹായരാണ്. പൊതുപ്രവർത്തകനായ മണ്ണംപേട്ട സ്വദേശി കെ.കെ. ചന്ദ്രൻ നിരന്തരം പരാതികൾ നൽകിയിരുന്നു. 2022-ൽ ജില്ലാ കളക്ടർക്ക് സമർപ്പിച്ച പരാതിയിൽ റീജണൽ ഡയറക്ടർക്ക് കൈമാറിയെന്ന മറുപടി ലഭിച്ചതല്ലാതെ തുടർനടപടികളുണ്ടായില്ല.