തീരദേശ ഹൈവേയുടെ കല്ലിടൽ ഇന്നലെയും തടഞ്ഞു; പിന്നീട് പുനരാരംഭിച്ചു
Thursday, June 1, 2023 1:20 AM IST
ചാവക്കാട്: തീരദേശ ഹൈവേയുടെ കല്ലിടൽ ഇന്നലെ പുനരാരംഭിച്ചു. തിങ്കളാഴ്ച ലൈറ്റ് ഹൗസ് പരിസരത്ത് നാട്ടുകാരും ലീഗ് പ്രവർത്തകരും സ്ഥല ഉടമകളും തടഞ്ഞത്തിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു.
ഇതേത്തുടർന്ന് സർവകക്ഷി യോഗം വിളിച്ചുവെങ്കിലും നാട്ടുകാരുടെ ആശങ്കയ്ക്കു പരിഹാരമയില്ല. ഇതിനിടെ ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നാടകമാണു കല്ലിടൽ തടയൽ പരിപാടിയെന്നു സിപിഎം ആരോപിച്ചിരുന്നു. നിലവിലുള്ള പൊതുമരാമത്ത് റോഡ് ഉപയോഗപ്പെടുത്തി തീരദേശ ഹൈവേ വികസിപ്പിക്കണമെന്നാണു ജനങ്ങളുട ആവശ്യം.
ഇതിനായി വിവിധ തലത്തിൽ നിവേദനം നൽകിയെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇന്നലെ മുതൽ കല്ല് ഇടുന്നതു ജനവാസ മേഖലയിലാണ്. ഇത് ഒഴിവാക്കണമെന്നും സ്ഥലം നഷ്ടപ്പെടുന്നവർക്കു ദേശീയ പാതയുടെ നഷ്ടപരിഹാര പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെയും ലീഗിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ കല്ലിടൽ തടഞ്ഞത്.
ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാലന്‍റെ നേതൃത്വത്തിൽ വൻ പേലീസ് എത്തി തടയാൻ എത്തിവരു മായി ചർച്ച നടത്തി. കല്ലിടൽ തടസപ്പെടുത്തിയാൽ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോൾ തടയാൻ എത്തിയവർ പിൻവാങ്ങി. ഇതോടെ കല്ലിടൽ പുനരാരംഭിച്ചു.
പഞ്ചായത്ത്മെംബർമാർ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചർച്ചയിലും കല്ലിടലിലും പങ്കെടുത്തു.