സർക്കാർ അംഗീകരിച്ചത് ഭൂരിപക്ഷ കൗണ്‍സിൽ എതിർത്ത കരട് രേഖ
Wednesday, May 31, 2023 7:55 AM IST
തൃശൂർ: കോർപറേഷൻ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നത് സംബന്ധിച്ച് ഡിവിഷനുകളിൽ ചർച്ചചെയ്ത് കൗണ്‍സിലർമാരെ വിഡ്ഢികളാക്കാനുള്ള നീക്കം നടപ്പിലാകില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ. അമൃത് സിറ്റി മാസ്റ്റർ പ്ലാനിന്‍റെ കരടു പോലും കൗണ്‍സിലർമാരെ കാണിക്കാതെയാണ് സർക്കാരിലേക്ക് അയച്ചത്. ഇത് ചർച്ചചെയ്യാൻ വിളിച്ച കൗണ്‍സിൽ യോഗത്തിൽ കരട് മാസ്റ്റർ പ്ലാനിന്‍റെ ചില പേജുകൾ മാത്രംനൽകി പ്രതിപക്ഷത്തെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ അന്ന് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

കരട് മാസ്റ്റർ പ്ലാൻ പാസാക്കുന്നതിനെതിരെ വോട്ടിംഗ് ആവശ്യപ്പെട്ടപ്പോൾ ബെല്ലടിച്ചു യോഗം പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇതിനെതിരെ ബിജെപി അംഗങ്ങളടക്കം പ്രതിപക്ഷത്തെ മുപ്പത് കൗണ്‍സിലർമാർ രേഖാമൂലം വിയോജനക്കുറിപ്പ് നൽകിയിരുന്നു. ഇതെല്ലാം മറികടന്നാണ് ഭൂരിപക്ഷം പോലുമില്ലാതെ കരട് രേഖ സർക്കാരിലേക്ക് അയച്ച് പാസാക്കിയെടുത്തത്. ഭൂരിപക്ഷം കൗണ്‍സിലർമാർ വിയോജനക്കുറിപ്പ് നൽകിയ കരട് മാസ്റ്റർ പ്ലാൻ പാസാക്കിയ സർക്കാരിന്‍റെ നടപടി ഒരു വിധത്തിലും അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു.

സർക്കാരിലേക്ക് അയച്ച കരട് മാസ്റ്റർ പ്ലാൻ എന്താണെന്ന് അറിയണമെന്നും അതിന്‍റെ കോപ്പി നൽകണമെന്നും ആവശ്യപ്പെട്ട് മൂന്നു തവണ കത്തുനൽകിയിട്ടും തന്നില്ലെന്ന് രാജൻ പല്ലൻ പറഞ്ഞു. പിന്നെങ്ങനെയാണ് മാസ്റ്റർ പ്ലാനിനെ കുറിച്ച് ജനങ്ങൾക്ക് ചർച്ച ചെയ്യാൻ കഴിയുക. ഡിവിഷൻ സഭകൾ വിളിച്ചു ചേർക്കണമെന്ന നിബന്ധനയുള്ളതുകൊണ്ടാണ് പ്രഹസനമായി വിളിച്ചുകൂട്ടി ഇടതു നേതാക്കളുടെ പ്ലാൻ നടപ്പാക്കാൻ ശ്രമിക്കുന്നത്. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ചില കടമകൾ കോർപറേഷനിലെ പല നേതാക്കൾക്കും ഉള്ളതിനാലാണ് എങ്ങനെയെങ്കിലും പദ്ധതി നടപ്പിലാക്കാൻ വളഞ്ഞ വഴികൾ നോക്കുന്നത്. സിപിഎം നേതൃത്വവും ഇതിൽ കുടുങ്ങി കിടക്കുന്നതിനാലാണ് മൗനമായിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

കൗണ്‍സിലർമാർക്ക് കിട്ടാത്ത കരട് എങ്ങനെ വാർഡിലെ ജനങ്ങൾക്ക് കാണാൻ സാധിക്കുമെന്നതാണ് മറ്റൊരു തടസം. വെബ്സൈറ്റിലും കോർപറേഷനിലും ഇതു സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ കഴിയുമെന്നാണ് മേയറുടെ മറുപടി. എന്നാൽ ഇതിലൊന്നും പരിശോധന നടത്താനോ തങ്ങളുടെ സർവേ നന്പർ പോലും കണ്ടെത്താനോ കഴിയുന്നില്ല. മൊത്തത്തിൽ ഡിവിഷനെ ബാധിക്കുന്നതോ നഷ്ടപ്പെടുന്ന വീടുകളുടെയോ കടകളുടെയോ കണക്ക് പറയാൻ കൗണ്‍സിലർമാർക്കും ഉദ്യോഗസ്ഥർക്കോ കഴിയുന്നില്ലത്രേ.