കോട്ടപ്പടി പള്ളിയിൽ വറതച്ചന്‍റെ ശ്രാദ്ധച്ചടങ്ങുകൾക്ക് നാളെ തുടക്കം
Wednesday, May 31, 2023 7:42 AM IST
ഗുരുവായൂർ: കോട്ടപ്പടി സെന്‍റ് ലാസേഴ്സ് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്‍റെ 109-ാം ശ്രാദ്ധാഘോഷ ചടങ്ങുകൾക്ക് നാളെ തുടക്കം കുറിക്കുമെന്ന് വികാരി ഫാ. ജോയ് കൊള്ളന്നൂർ, അസി. വികാരി ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ, ജനറൽ കണ്‍വീനർ എൻ.എം. കൊച്ചപ്പൻ, എം.ജെ. സെബാസ്റ്റ്യൻ, ജിജോ ജോർജ്, ജോണ്‍ പോൾ പൊറത്തൂർ, ജോബ്. സി. ആൻഡ്രൂസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂണ്‍ എട്ടിനാണ് ശ്രാദ്ധാഘോഷം.ശ്രാദ്ധാചരണത്തോടനുബന്ധിച്ച് എട്ടുവരെ ദിവസവും രാവിലെയും വൈകീട്ടും വിശുദ്ധ കുർബാന, അനുസ്മരണ ബലി, സന്ദേശം, കബറിടത്തിൽ ഒപ്പീസ്, അന്നിദ എന്നിവ നടക്കും.

ശ്രാദ്ധദിനമായ എട്ടിന് രാവിലെ ആറിന് വിശുദ്ധ കുർബാന, 10 ന് അനുസ്മരണ ബലി, സന്ദേശം, കബറിടത്തിൽ ഒപ്പീസ്, അന്നിദ എന്നീ ചടങ്ങുകൾക്ക് തൃശൂർ അതിരൂപത ചാൻസലർ റവ.ഡോ. ഡൊമിനിക് തലക്കോടൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വികാരി ഫാ. ജോയ് കൊള്ളന്നൂർ ശ്രാദ്ധസദ്യ വെഞ്ചരിക്കും. ശ്രാദ്ധസദ്യയിൽ 15000 പേർ പങ്കെടുക്കും. ഇതിന് പുറമെ 7500 പേർക്ക് പാർസലും നൽകും. ചോറൂണ്‍, തുലാഭാരം വഴിപാടുകളും നടക്കും.

ശ്രാദ്ധാചരണത്തിന്‍റെ ഭാഗമായി വറതച്ചൻ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ 15 ലക്ഷം രൂപയുടെ കാരുണ്യ പദ്ധതികളാണു നടത്തുന്നത്. പള്ളിയുടെ സമീപ പ്രദേശത്തുള്ള ആറു ആശുപത്രികളിൽ ജൂണ്‍ എട്ടിന് ഡയാലിസിസിന് എത്തുന്ന രോഗികളുടെ ഡയാലിസിസ് ചെലവ് പള്ളി നൽകും. ശ്രാദ്ധദിനാചരണത്തിന്‍റെ ഭാഗമായി കാർഷിക വിപണന മേള, അരി വിതരണം, ധനസഹായ വിതരണം എന്നിവയും നടക്കും.

വറതച്ചന്‍റെ കബറിടത്തിൽ വണങ്ങുന്നതിനും ശ്രാദ്ധസദ്യയിൽ പങ്കെടുക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.