പരപ്പുഴ ക്ഷേത്രത്തിൽ നെട്ടന്‍റെ കുറി ആഘോഷിച്ചു
Tuesday, May 30, 2023 12:50 AM IST
പാവറട്ടി: ഇടവപ്പാതിയുടെ പുണ്യമായി പരപ്പുഴ കാളി ക്ഷേത്രത്തിൽ നെട്ടന്‍റെ കുറി ആഘോഷിച്ചു. പഴമയുടെ തനിമ ചോരാതെ പുതുതലമുറയും നെട്ടന്‍റെ കുറി ആഘോഷമാക്കി. വിശേഷാൽ പൂജയ്ക്ക് മേൽശാന്തി ചേർത്തല കണ്ണൻ തിരുമേനി കാർമികനായി. ഉച്ചയ്ക്ക് പ്രസാദ ഉൗട്ടും പായസ വിതരണവും ഉണ്ടായിരുന്നു.
പരപ്പുഴയോടുചേർന്ന് കിടക്കുന്ന ആതമംഗലം കായലിൽ പണ്ട് മൂന്നു പാറക്കല്ലുക്കൾ ഉയർന്നു നിന്നിരുന്നു. ഇടവപ്പാതിയിൽ ഇട മുറിയാതെ പെയ്യുന്ന മഴയിൽ ഈ പാറക്കല്ലുകൾ മുങ്ങുന്നതാണു നെട്ടന്‍റെ കുറിയായി അറിയപ്പെട്ടിരുന്നത്. ശിവഭഗവാന്‍റെ ഭൂതഗണങ്ങളാൽ ഉണ്ടായതാണ് ഈ പാറക്കല്ലുകളെന്നാണ് ഐതിഹ്യം.
കാലാന്തരത്തിൽ പുതിയ പാലത്തിന്‍റെ നിർമാണത്തിനിടെ പാറക്കല്ലുകൾ അപ്രത്യക്ഷമായി. അരനൂറ്റാണ്ട് മുൻപ് ഇടവപ്പാതിയിൽ മഴ ലഭിക്കാതായി. ഇതോടെ പരിഭ്രാന്തരായ പൂർവികർ സമീപത്തുള്ള പരപ്പുഴ കാളി ക്ഷേത്രത്തിൽ നെട്ടന്‍റെ പ്രതീകമായ പാറക്കല്ല് പ്രതിഷ്ഠിച്ച് നെട്ടനെ ഉപാസിക്കാൻ തുടങ്ങി. അന്നുമുതൽ ഇടവപ്പാതിയിൽ മഴ തുടങ്ങിയെന്നാണ് പഴമക്കാർ പറയുന്നത്.