ഗുരുവായൂരിൽ നൃത്ത അരങ്ങേറ്റത്തിനു പുതിയ വേദി
Saturday, April 1, 2023 1:04 AM IST
ഗുരുവായൂര്‍: ക്ഷേത്ര സന്നിധിയില്‍ നൃത്ത അരങ്ങേറ്റം ഉള്‍പ്പെടെയുള്ള കലാപരിപാടികൾക്കു പുതിയ ഒരു വേദി കൂടി ആരംഭിക്കുന്നു. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ നടപ്പുരയില്‍ ശ്രീഗുരുവായൂരപ്പന്‍ വേദി എന്ന പേരില്‍ താല്‍കാലിക സ്റ്റേജ് നിര്‍മിച്ച് പുതിയ സംവിധാനമൊരുക്കും. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ അതേ സൗകര്യങ്ങള്‍ ഇവിടേയും ഒരുക്കും. പണികൾ പൂർത്തീകരിച്ച് വിഷുവിനു മുന്പ് പുതിയ വേദിയുടെ ഉദ്ഘാടനം നടത്താനാണു ശ്രമം.
മികച്ച ശബ്ദ സംവിധാനങ്ങള്‍, 300 ഇരിപ്പിടങ്ങള്‍, ഗ്രീന്‍ റൂം, കര്‍ട്ടണ്‍ തുടങ്ങിയവ ക്രമീകരിക്കണം. ഇ-ടോയ്‌ലറ്റും ഏര്‍പ്പെടുത്തേണ്ടി വരും. ഇവയുടെയെല്ലാം ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം പബ്ലിക്കേഷന്‍ മാനേജരേയും എന്‍ജിനീയറിംഗ് വിഭാഗത്തേയും ദേവസ്വം ഭരണസമിതി ചുമതലപ്പെടുത്തി. എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു.
ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരങ്ങേറ്റങ്ങള്‍ നടക്കുന്നത്. ഈ മാസങ്ങളിൽ അപേക്ഷകരുടെ എണ്ണവും കൂടും. അതുകൊണ്ട് അപേക്ഷ നല്‍കിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓഡിറ്റോറിയം കിട്ടാറില്ല. രാവിലെ ആറുമുതല്‍ രാത്രി 11 വരെ ഒന്നര മണിക്കൂര്‍ സ്ലോട്ട് വീതമാണ് ബുക്കിംഗ്. പുതിയ വേദി വരുന്നതോടെ കണ്ണന്‍റെ മുന്നിൽ അരങ്ങേറ്റം നടത്താനുള്ള അവസരം എല്ലാവർക്കും ലഭിക്കും.