കാഞ്ഞാണി - അന്തിക്കാട് റൂട്ട്: വീണ്ടും വഴിയടച്ചു കൾവർട്ട് പണിയാൻ പിഡബ്ല്യുഡി
Friday, March 31, 2023 12:52 AM IST
അന്തിക്കാട്: കാഞ്ഞാണി - അന്തിക്കാട് റൂട്ടിൽ വീണ്ടും വഴി പൂർണമായും അടച്ചു കൾവർട്ട് പണിയാൻ പിഡബ്ല്യുഡി. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി വാങ്ങിയാണു പുതിയ നടപടി.
അന്തിക്കാട് ആൽ സെന്‍റർ, പാന്തോട് സെന്‍റർ എന്നിവിടങ്ങളിൽ കൾവർട്ട് നിർമിക്കാൻ അന്തിക്കാട് - കാഞ്ഞാണി റോഡ് കുറുകെ പൊളിച്ചതു ചൊവ്വാഴ്ചയാണ്. വഴിതിരിച്ചുവിട്ട ബസുകൾ ഇടറോഡുകളിൽ കുടുങ്ങിയതോടെ പണിമുടക്കിയിരുന്നു. തുടർന്നു പോലീസ് ഇടപെട്ട് ബസുകളെ മാത്രം ഒരുവരിയായി കടത്തിവിട്ടു. ഭാര വാഹനങ്ങൾ കടന്നു പോയതിനാൽ നിർമാണം നടന്ന ഭാഗം ഇടിഞ്ഞെന്നു ചൂണ്ടിക്കാട്ടി കളക്ടറെ കണ്ട് പിഡബ്ല്യുഡി അസി. എൻജിനീയർ പ്രത്യേക അനുമതി വാങ്ങുകയായിരുന്നു.
12 ദിവസം റോഡ് പൂർണമായി അടച്ചിട്ട് മുഴുവൻ പണിയും നടത്തി റോഡ് വാഹന ഗതാഗതത്തിനായി തുറന്നു കൊടുക്കാമെന്ന ഉറപ്പിലാണു റോഡ് ബ്ലോക്ക് ചെയ്തുള്ള നിർമാണത്തിന് അനുമതി കിട്ടിയത്. തുടർന്ന് അന്തിക്കാട് പോലീസിന്‍റെ നേതൃത്വത്തിൽ എല്ലാ വാഹനങ്ങളും വഴിതിരിച്ചുവിട്ടു. ആസൂത്രണമില്ലാതെയാണു വാഹനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ബസുകളടക്കമുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങി. റോഡ്പണിയെക്കുറിച്ചുള്ള സൂചനാ ബോർഡുകളും വച്ചിരുന്നില്ല.
സമയത്ത് ഓടിയെത്താനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി രണ്ടുദിവസം മുന്പ് ബസുകൾ മിന്നൽ പണിമുടക്കും നടത്തിയിരുന്നു. അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഒരുവശത്തുകൂടെ കടന്നു പോകാൻ അനുവദിച്ചു. ഭാരവാഹനങ്ങൾപോയതോടെ നിർമാണം നടത്തിയ പ്രദേശം ഇടിഞ്ഞു. ഇതോടെയാണു റോഡ് പൂർണമായും അടച്ചത്. കലുങ്കുകളുടെ നിർമാണം പൂർത്തിയാകുന്ന നിശ്ചിത ദിവസം വരെ കാഞ്ഞാണി ഭാഗത്തുനിന്നും അന്തിക്കാടുവഴി വരുന്ന മുഴുവൻ വാഹനങ്ങളും പാന്തോട് ജംഗ്ഷനിൽനിന്ന് പടിഞ്ഞാറ് തിരിഞ്ഞ് മാങ്ങാട്ടുകര റോഡ് വഴി അന്തിക്കാട് ആശുപത്രി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. പെരിങ്ങോട്ടുക്കരയിൽ നിന്ന് തൃശൂർഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുത്തൻപീടികയിൽ നിന്ന് മുറ്റിച്ചൂർ റോഡിലേക്ക് തിരിഞ്ഞ് കാരമുക്ക് - അഞ്ചങ്ങാടി റോഡ് വഴി കാഞ്ഞാണിയിലേക്ക് പ്രവേശിക്കണമെന്ന് പിഡബ്ല്യുഡി അസി. എൻജിനീയർ അറിയിച്ചു.